ജെസിബി സാഹിത്യ പുരസ്കാരം നിലച്ചു.ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുണ്ടായിരുന്ന സാഹിത്യ പുരസ്കാരമായ ജെസിബി സാഹിത്യ പുരസ്കാരം നിർത്തലാക്കിയെന്ന് റിപ്പോർട്ട്. ജെസിബി ലിറ്റററി ഡയറക്ടർ മിതാ കപൂർ ഇക്കാര്യം സ്ഥിരീകരിച്ചു.എക്സിലാണ് സാഹിത്യ പുരസ്കാരം നിർത്തലാക്കിയെന്ന വിവരം മിതാ കപൂർ പോസ്റ്റ് ചെയ്തത് .അവരുടെ പോസ്റ്റ് ഇങ്ങനെയാണ് “The show must always go on! 2020 has been a year that made all of us stop, take a breather, re-evaluate and then re-invent. It’s been a year of many firsts.”
എന്നാൽ എന്തുകൊണ്ടാണ് ഈ തീരുമാനം എന്ന് അവർ വിശദീകരിച്ചില്ല. ഒരു ബുൾഡോസർ നിർമ്മാണ കമ്പനിയായ ജെസിബി സാഹിത്യപുരസ്കാരം നൽകുന്നതിനെതിരെ നേരത്തെ വലിയ വിമർശനങ്ങളുമുയർന്നിരുന്നു.
25 ലക്ഷം രൂപ സമ്മാനത്തുകയുമായി ഇന്ത്യയിലെ ഏറ്റവും കൂടുതൽ തുക നൽകിയിരുന്ന സാഹിത്യ പുരസ്കാരമാണ് ജെസിബി സാഹിത്യ പുരസ്കാരം. ഭൂമി ഇടിച്ചു നിരപ്പാക്കുന്ന ബുൾഡോസറുകൾ നിർമിക്കുന്ന ജെസി ബാംഫോർഡ് എസ്കവേറ്റെഴ്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ജെസിബി.
ആകെ നൽകിയ 7 പുരസ്കാരങ്ങളിൽ 3 എണ്ണം നേടിയത് മലയാളത്തിൽ നിന്നായിരുന്നതിനാൽ ഈ പുരസ്കാരം മലയാള സാഹിത്യ ലോകത്തും ഏറെ ചർച്ചയും ശ്രദ്ധയുമാകർഷിച്ചിരുന്നു. 2018-ൽ ആരംഭിച്ച ജെസിബി സാഹിത്യപുരസ്കാരം ഇന്ത്യക്കാരുടെ ഇംഗ്ലീഷിലുള്ള കൃതികൾക്കോ ഇംഗ്ലീഷിലേക്കുള്ള വിവർത്തനകൃതികൾക്കോ ആണ് പുരസ്കാരം സമ്മാനിച്ചിരുന്നത്. അതിൽ വിവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്നു. ഏഴ് പുരസ്കാരങ്ങളിൽ അഞ്ച് തവണയും വിവർത്തന കൃതികൾക്കാണ് സമ്മാനം ലഭിച്ചത്.
25 ലക്ഷം രൂപയുടെ അവാർഡ് നിർത്തിയ വാർത്ത അറിഞ്ഞു മലയാളത്തിലെ പല പ്രമുഖ സാഹിത്യകാരന്മാർ നിരാശയിലാണ് .ഈ അവാർഡ് പ്രതീക്ഷിച്ചവർക്കാണ് ഈ വാർത്ത കനത്ത തിരിച്ചടിയായത് .