സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.മന്ത്രിയുടെ വെളിപ്പെടുത്തൽ.

ഒടുവിൽ മന്ത്രി സജി ചെറിയാൻ സത്യംപറഞ്ഞു.എന്തുകൊണ്ടാണ് താൻ സർക്കാർ ആശുപത്രിയിൽ പോവാതെ സ്വകാര്യ ആശുപത്രിയിൽ പോകുന്നത്.?

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ വിമര്‍ശനം ശക്തമാവുന്നതിനിടെയാണ് വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്ത് വന്നത്. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്നും സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നുമാണ് മന്ത്രി സജി ചെറിയാന്റെ വെളിപ്പെടുത്തൽ.. അങ്ങനെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. വീണ ജോര്‍ജിനെ പിന്തുണച്ചും പ്രതിപക്ഷ സമരത്തെ വിമര്‍ശിച്ചുമായിരുന്നു മന്ത്രി സംസാരിച്ചത്.അതിസമ്പന്നർ പോലും സർക്കാർ ആശുപത്രിയിൽ ചികിൽസിക്കാൻ ആഗ്രഹിക്കുന്നുയെന്ന് മുഖ്യമന്ത്രി നേരത്തെ പറയുകയുണ്ടായി.എന്നാൽ അതിനു ഘടക വിരുദ്ധമായാണ് മന്ത്രി സജി ചെറിയാന്റെ വാക്കുകൾ.

ഭരണഘടന കുന്തവും കൊടച്ചക്രവും എന്ന് ഇന്ത്യൻ ഭരണഘടനയെ പരിഹസിച്ച മന്ത്രി സജി ചെറിയാൻ ഇതല്ല ഇതിനപ്പുറവും പറയും എന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് പലരും പറഞ്ഞത്.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കുറച്ച് കാലമായുണ്ടായിരുന്ന ഒരു സംശയമായിരുന്നു രാജ്യത്തിന്റെ ഭരണഘടന വല്ല കുന്തവും കുടച്ചക്രവുമാണോ എന്നത്.അത് പറഞ്ഞതോടെ നിൽക്കകളിയില്ലാതെ കുറിച്ച് ദിവസം മന്ത്രിസഭയിൽ നിന്നും പുറത്ത് നിൽക്കേണ്ടി വന്നു.തിരിച്ച് വന്നിട്ടും സജി ചെറിയാന്റെ വിടു വായത്തത്തിനു കുറവില്ല.അത് അഭംഗുരം തുടരുകയാണ്.

മികച്ച ചികിത്സ കിട്ടുന്നിടത്ത് രോഗികൾ പോവും.ഇപ്പോൾ മികച്ച ചികിത്സ കിട്ടുന്നത് ഭൂരിപക്ഷവും സ്വകാര്യ ആശുപത്രികളിലാണ്.ചില മെഡിക്കൽ കോളേജുകളിലും മികച്ച ചികിത്സ ലഭ്യമാണ്.ഇതാണ് വാസ്‌തവം.എന്നാൽ തങ്ങൾ അധികാരത്തിൽ വന്നശേഷം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി സമ്പന്നർ പോലും വരുന്നുണ്ടെന്ന തള്ളൽ അവസാനിപ്പിച്ചാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാം.

സ്വകാര്യ ആശുപത്രിയില്‍ മന്ത്രിമാരും സാധാരണക്കാരുമെല്ലാം ചികിത്സക്ക് പോകും. എവിടെയാണോ നല്ല ട്രീറ്റ് മെന്റ് കിട്ടുക. അവിടെ പോകും. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് പോകുന്ന മന്ത്രിമാര്‍ എത്രയുണ്ട്. ഞാന്‍ പോയത് മെഡിക്കല്‍ കോളജിലാ. ഡെങ്കിപ്പനി വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു. അന്നു മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ശുപാര്‍ശ ചെയ്തു. അവിടെ ചെന്നപ്പോള്‍ പതിനാല് ദിവസം ബോധമില്ലായിരുന്നു. അപ്പോ ഞാന്‍ രക്ഷപ്പെട്ടു. അപ്പോള്‍ അമൃത ഹോസ്പിറ്റല്‍ മോശമാണോ?. അതൊക്കെ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യമാണെന്ന് സജി ചെറിയാൻ വ്യക്തമാക്കി.

സ്വകാര്യ മേഖലയില്‍ കൂടുതല്‍ ടെക്‌നോളജിയുള്ള ആശുപത്രിയുണ്ട്. അത്രയും ചിലപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയലുണ്ടാവില്ല. കൂടുതല്‍ ചികിത്സ എവിടെ കിട്ടുമോ അപ്പോള്‍ അവിടെ പോകണം. ഇവിടുത്തെ പ്രശ്‌നം സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതുജനാരോഗ്യമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢാലോചനയാണ്. അതിനകത്ത് വീണാ ജോര്‍ജിനെ ബലിയാടാക്കിയിരിക്കുകയാണ്. പാവം സ്ത്രീ അവരെന്ത് ചെയ്തു?. അതുകൊണ്ടല്ലേ എല്ലാവരും ഇറങ്ങിയിരിക്കുന്നത്?. അതൊന്നും ഞങ്ങള്‍ അംഗീകരിക്കില്ല. വീണാ ജോര്‍ജിനെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കും’ – സജി ചെറിയാന്‍ പറഞ്ഞു.

വിമാന അപകടത്തെ തുടര്‍ന്ന് വ്യോമയാന മന്ത്രി രാജിവച്ചോ?. ആരോഗ്യമേഖല വെന്റിലേറ്ററില്‍ എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ആരെ സുഖിപ്പിക്കാനാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവന്റെ അത്താണിയാണ്. വീണ ജോര്‍ജിനെതിരായ സമരത്തിന്റെ മറവില്‍ സ്വകാര്യ കുത്തക ആശുപത്രികളെ വളര്‍ത്താന്‍ ഗൂഢനീക്കം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങളാണ് ഇതൊക്കെ. പ്രതിപക്ഷത്തിന് വട്ടു പിടിച്ചിരിക്കുകയാണ്. അധികാരം കിട്ടാത്തതിന്റെ ഭ്രാന്താണിത്. എല്‍ഡിഎഫ് മൂന്നാമത് അധികാരത്തില്‍ വരുമെന്നതിന്റെ വെപ്രാളമാണ് യുഡിഎഫിന്. അതിന്റെ തെളിവാണ് നേതാക്കന്മാര്‍ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു