ബലാൽസംഗം ചെയ്‌ത ശേഷം പെൺകുട്ടികളെ ഗർഭഛിദ്രം നടത്തുന്ന പ്രതി അറസ്‌റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, തുടർന്ന് ഗർഭിണിയായ പെൺകുട്ടിക്ക് ഡോക്ടറുടേയോ മറ്റോ യാതൊരു പ്രിസ്ക്രിപ്ഷനും ഇല്ലാതെ ഒരു പ്രമുഖ മെഡിക്കൽ ഷോപ്പിൽ നിന്നും ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വാങ്ങിച്ചു കൊടുത്ത് ഗർഭം അലസിപ്പിക്കുകയും ചെയ്ത കേസിൽ 29കാരൻ അറസ്റ്റിൽ. മലപ്പുറത്താണ് സംഭവം .

സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ മലപ്പുറം മങ്ങാട്ടുപുലത്തുള്ള കുഞ്ഞിമുഹമ്മദിന്റെ മകൻ കല്ലന്‍കുന്നന്‍ മുഹമ്മദ് ഫാരിഷ്(29)ആണ് മലപ്പുറം പൊലീസിന്റെ പിടിയിലായത്. ഇൻസ്പെക്ടർ വിഷ്ണു പി, സബ് ഇൻസ്പെക്ടർ പ്രിയൻ എസ് കെ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രത്യേകതരത്തിലുള്ള ലൈംഗിക വൈകൃതങ്ങളുള്ള പ്രതി സ്കൂളുകൾ കേന്ദ്രീകരിച്ച് ആഡംബര ബൈക്കുകളിൽ കറങ്ങി പെൺകുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റി വശീകരിച്ച് അവരെ സഹായിക്കാൻ എന്ന വ്യാജേന പ്രതിയുടെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയും, മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ഓരോരോ പെൺകുട്ടികളെയായി പ്രതിവാടകയ്ക്ക് എടുത്ത മലപ്പുറത്തും കോഴിക്കോടും മറ്റുമുള്ള റൂമുകളിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കി സ്കൂൾ വിടുന്ന സമയം പെൺകുട്ടികളെ ബൈക്കിൽ കയറ്റി തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ കൊണ്ട് വിടുകയും ആണ് ചെയ്യുക.