ഇന്ത്യയിലെ ഇസ്ലാമിക സംഘടനയായ ജമാത്തെ ഇസ്ലാമിയെ നിരോധിക്കുക എന്നാവശ്യപ്പെട്ട് പത്ര സമ്മേളനം നടത്തി

ഗ്രീൻ കേരള ന്യൂസ് പുറത്തുവിട്ട വാർത്തയെ തുടർന്ന് ജമാത്തെ ഇസ്ലാമിയെ നിരോധിക്കുക എന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനും ശിവസേനയുടെ കേരളത്തിലെ സംസ്ഥാന സെക്രട്ടറിയുമായ ടി ആർ ദേവൻ ഇന്ന്(20 -06 -2025 ) എറണാകുളം പ്രസ്‌ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു..
കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ജമാത്തെ ഇസ്ലാമി എന്ന സംഘടന ഇസ്ലാമിക ഭീകരവാദ സംഘടനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി .

വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞ ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ സിമിയെ പിന്നീട് കേന്ദ്രസർക്കാർ നിരോധിച്ചിട്ടുണ്ട് .രണ്ടുവട്ടം ജമാത്തെ ഇസ്ലാമിയും നിരോധിക്കപ്പെട്ടതായും ടി ആർ ദേവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജമാത്തെ ഇസ്ലാമിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാം മത പ്രബോധക സംഘത്തിന്റെ പ്രവർത്തകൻ എറണാകുളം സ്വദേശിയായ അബ്ദുൾ സമദ് കേരള ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുകയുണ്ടായി .കേസ് നമ്പർ W P (സി) 12285 / 2009.

കേസ് കൊടുക്കുന്നതിനു ഒരുവർഷം മുമ്പ് കേരളശബ്ദം (2008 ആഗസ്റ്റ് 10 ലക്കത്തിൽ) വന്ന ലേഖനത്തിന്റെയും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദിയുടെ ഫിനാലിറ്റി ഓഫ് പ്രൊഫറ്റ് ഫുഡ് എന്ന ഗ്രന്ഥത്തിന്റെയും അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.ആ ഗ്രന്ഥത്തിലെ ഒരു വാചകം ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നവരെ ദൈവം നരകത്തിൽ നിന്ന് രക്ഷിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത് .ഇത്തരത്തിൽ രാജ്യ വിരുദ്ധമായ നിരവധി കാര്യങ്ങൾ മൗദൂദിയുടെ പല പുസ്തകങ്ങളിലുമുണ്ടന്ന് ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഈ കേസിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ജമാത്തെ ഇസ്ലാമിയും എതിർ കക്ഷികളാണ് .ഈ ഹർജി അപകടം ചെയ്യുമെന്ന് കരുതിയ ജമാത്തെ ഇസ്ലാമി നേതൃത്വം ഹർജിക്കാരനിൽ സമ്മർദ്ദം ചെലുത്തി ഹർജി പിൻവലിപ്പിച്ചു .ഹർജിക്കാരന്റെ അഭിഭാഷകൻ ഹൈക്കോടതിയിലെ അഡ്വ.സിയാദായിരുന്നു .ഹർജി പിൻവലിക്കുവാൻ വഴങ്ങാതിരുന്ന സിയാദിൽ നിന്നും ഫയൽ തിരിച്ചെടുക്കുകയും വക്കാലത്ത് മറ്റൊരു അഭിഭാഷകനു കൈമാറിയശേഷമാണ് കേസ് ഹർജിക്കാരൻ പിൻവലിച്ചത് എന്ന് ദേവൻ വ്യക്തമാക്കി

തുടർന്ന് 2024 ജൂലൈ 15 നു ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്‌, ജസ്റ്റിസ് മനു എന്നിവരുടെ ബെഞ്ച് ഹർജിക്കാരൻ ഹർജി പിൻവലിച്ചതിനാൽ കേസ് തള്ളുന്നുയെന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത് .ഒരു വരി ഉത്തരവ് മാത്രമാണ് കോടതിയിൽ നിന്നും ഉണ്ടായത്. ..” In view of the point withdrawal memo filed by the petitioner this writ petition is dismissed as withdrawn” എന്നായിരുന്നു ഉത്തരവ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .

ജമാത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമ്പോൾ പ്രധാനമന്ത്രി കോൺഗ്രസ് നേതാവ് മൻമോഹൻ സിംഗും ,കേരളത്തിലെ മുഖ്യമന്ത്രി സിപിഎം നേതാവ് വി എസ് അച്യുതാനന്ദനുമായിരുന്നു. ഇവർ പ്രതിനിധാനം നൽകിയ സർക്കാരുകൾ ഒരു നടപടിയും ഇക്കാര്യത്തിൽ സ്വീകരിച്ചില്ല .ഹർജിക്കാരൻ ജമാത്തെ ഇസ്ലാമിയുടെ സമ്മർദ്ദം മൂലം കേസ് പിൻവലിച്ചതിനാൽ ഹൈക്കോടതിക്കും ഒരു നടപടിയും സ്വീകരിക്കാനായില്ല.

മൗദൂദിയെ ഇപ്പോഴും ജമാത്തെ ഇസ്ലാമി തള്ളിപ്പറഞ്ഞിട്ടില്ല .ഇപ്പോഴും മദൂദി അവരുടെ സ്ഥാപകനുമാണ് രാജ്യത്ത് ഭീകരവാദത്തിനു മരുന്നിട്ട് കൊടുക്കുന്ന സംഘടനയായ ജമാത്തെ ഇസ്ലാമിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ടി ആർ ദേവൻ പറഞ്ഞു. ബംഗ്ളാദേശിൽ ഹിന്ദു, ക്രിസ്ത്യൻ,ബുദ്ധിസ്റ്റ് കൂട്ടക്കൊല നടത്തിയ ജമാഅത്തെ ഇസ്ലാമി യുമായി ഇന്ത്യയിലെജമാഅത്തെ ഇസ്ലാമിക് ബന്ധമുണ്ടോ ഇല്ലയോ എന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വം വെളിപ്പെടുത്തണം. ഇല്ലെങ്കിൽ ബംഗ്ളാദേശിൽ നടന്ന കൂട്ടക്കുരുതിയെ എന്തുകൊണ്ട് ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമി നേതൃത്വം തള്ളിപ്പറഞ്ഞില്ലെന്ന് ടി ആർ ദേവൻ പറഞ്ഞു.