മാരന്‍ കുടുംബത്തില്‍ സ്വത്ത് തര്‍ക്കം ; ദയാനിധി മാരനും കലാനിധി മാരനും നിയമയുദ്ധത്തിൽ

തമിഴ്‌നാട്ടിലെ പ്രശസ്തമായ മാരന്‍ കുടുംബത്തില്‍ സ്വത്ത് തര്‍ക്കം രൂക്ഷമാകുന്നു. ഡിഎംകെ നിയമസഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരൻ, മൂത്ത സഹോദരനും 24,000 കോടി രൂപയുടെ സൺ ടിവി നെറ്റ്‌വർക്കിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കലാനിധി മാരന് വക്കീൽ നോട്ടീസ് അയച്ചു. സെപ്റ്റംബർ മാസത്തിന് മുമ്പുള്ള കമ്പനിയുടെ ഓഹരി പങ്കാളിത്ത ഘടന പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കലാനിധിയും ഭാര്യ കാവേരിയും ചേര്‍ന്ന് ചതിയിലൂടെ കുടുംബ സ്വത്ത് തട്ടിയെടുത്തെന്നാണ് ദയാനിധിയുടെ ആരോപണം. 2003 സെപ്റ്റംബർ മാസത്തിന് മുമ്പുള്ള കമ്പനിയുടെ ഓഹരി പങ്കാളിത്ത ഘടന പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം അന്ന് മാരൻ കുടുംബത്തിനും പരേതനായ എം കരുണാനിധിയുടെ കുടുംബത്തിനും കമ്പനിയിൽ തുല്യ ഓഹരികൾ ഉണ്ടായിരുന്നു.

പിതാവ് മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികള്‍ നിയമവിരുദ്ധമായി തട്ടിയെടുത്തു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ചാണ് ഐപിഎല്ലിലെ ഹൈദരാബാദ് ടീം, സ്പൈസ് ജെറ്റ് വിമാനകമ്പനി എന്നിവ കരസ്ഥമാക്കിയത്. ഈ ഇടപാടുകള്‍ കള്ളപ്പണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ദയാനിധി ആരോപിക്കുന്നു.

വഞ്ചന, ഗൂഢാലോചന, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ തെറ്റിദ്ധരിപ്പിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കലാനിധി, ഭാര്യ കാവേരി അടക്കമുള്ളവര്‍ക്കെതിരെ എസ്എഫ്‌ഐഒ, സെബി, ഇഡി തുടങ്ങിയവയുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ദയാനിധി പറയുന്നു. 2003 ന് മുമ്പുള്ള ഓഹരി നില സ്ഥാപിക്കണം. അനര്‍ഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നല്‍കണം. അല്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും ദയാനിധി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

. മാരൻ കുടുംബത്തിലെ സ്വത്ത് തർക്കം കോടതിയിലെത്തിയാൽ, കലാനിധി കരുണാനിധി കുടുംബത്തിനു എതിരാവും .അതോടെ തമിഴ്‌നാട്ടിലെ മാധ്യമ ഭീമനായ സൺ ടിവിയുടെ നിയന്ത്രണം അപകടത്തിലാകും. പ്രബല ചാനലായ സൺ ടിവി വളരെ സ്വാധീനമുള്ളതും ഭരണകക്ഷിയുമായുള്ള സാമീപ്യത്തിൽ നിന്ന് നേട്ടമുണ്ടാക്കിയതായി കണക്കാക്കപ്പെടുന്നു.1993-ൽ തമിഴ് സൺ ടിവി ചാനൽ ആരംഭിച്ചത് കലാനിധി മാരൻ ആണ് . ദക്ഷിണേന്ത്യൻ ഭാഷകളിലെ ഒന്നിലധികം ടിവി ചാനലുകളും ഒരു ഫിലിം പ്രൊഡക്ഷൻ ഹൗസും ഉൾക്കൊള്ളുന്ന ഒരു വിശാലമായ മാധ്യമ ഭീമനായി അതിനെ വളർത്തിയെടുത്തുവെന്ന് വ്യവസായ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട് .