ഉള്ളതിനെ ഉള്ളതു പോലെ കാണണമെന്ന് പഠിപ്പിച്ചിരുന്ന എം വി ഗോവിന്ദൻ ഇപ്പോൾ ദൈവവിശ്വാസികളാണ് പാര്‍ട്ടിയുടെ കരുത്തെന്ന് പറയുന്നത് എന്തുകൊണ്ട് ?

ഉള്ളതിനെ ഉള്ളതു പോലെ കാണണമെന്ന് പാർട്ടി ക്‌ളാസുകളിൽ ക്‌ളാസുകൾ നയിച്ചിരുന്ന എം വി ഗോവിന്ദൻ മലക്കം മറിയുന്നു .ഇപ്പോൾ അദ്ദേഹം പറഞ്ഞത് ദൈവവിശ്വാസികളാണ് പാര്‍ട്ടിയുടെ കരുത്തെന്നാണ് .വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ മുന്‍പന്തിയിലെ പോരാളികള്‍ അവരാണെന്നാണ് ഗോവിന്ദൻ മാഷ് അഭിപ്രായപ്പെട്ടത് .വൈരുദ്ധ്യാത്മക ഭൗതിക വാദം പഠിപ്പിക്കുമ്പോഴാണ് മതങ്ങളെയും വിശ്വാസങ്ങളെയും ആദേഹം തള്ളിപ്പറഞ്ഞിരുന്നത് .എം വി ഗോവിന്ദൻ ഇപ്പോൾ പറഞ്ഞത്

”വിശ്വാസികളാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ കരുത്ത്. സിപിഎം വിശ്വാസികളല്ല, ദൈവവിശ്വാസികള്‍. ആ വിശ്വാസികളാണ് “

പ്രതിപക്ഷം വലിയ കുഴപ്പത്തിലാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നവരുടെ നിരയാണ്. അവരാരും മുഖ്യമന്ത്രി ആകില്ല. 2026ലും ഇടതുമുന്നണി തന്നെ അധികാരത്തില്‍ വരും. കേരളം വികസനക്കുതിപ്പിലാണ്. കേന്ദ്രം സഹായിച്ചില്ലെങ്കിലും വികസനവുമായി മുന്നോട്ടുപോകും. നിലമ്പൂര്‍ ഇടതുമുന്നണിയുടെ മൂന്നാം ടേമിലേക്കുള്ള നാഴികക്കല്ലാണെന്ന് ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ എം സ്വരാജ് വിജയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മലപ്പുറത്തിന്റെ പേരുപയോഗിച്ച് ആവശ്യമില്ലാതെ ഏതെങ്കിലും പദപ്രയോഗം ആരെങ്കിലും പറഞ്ഞുണ്ടാക്കിയാല്‍ ഇവിടെ വിലപ്പോകില്ല. സിപിഎം എല്ലാകാലത്തും മലപ്പുറത്തിനൊപ്പം തന്നെയാണെന്ന് എല്ലാവര്‍ക്കുമറിയാം. മലപ്പുറത്തിനു വേണ്ടിയാണ് പാര്‍ട്ടി നിന്നത്. ഇനിയും അങ്ങനെതന്നെയാണ്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തികേന്ദ്രമായി മലപ്പുറം മാറും” – എം വി ഗോവിന്ദന്‍ പറഞ്ഞു.

യുഡിഎഫ് അടിസ്ഥാനമില്ലാത്ത പ്രചാരവേലയാണ് നടത്തുന്നത്. പി വി അന്‍വര്‍ യുഡിഎഫിലേക്ക് പോകാനാണ് ഇടതുപക്ഷത്തെ ഒറ്റിക്കൊടുത്തത്. യൂദാസുമാര്‍ക്ക് എന്തു സംഭവിക്കും എന്ന് പറയേണ്ടതില്ല. യൂദാസുമാരുടെ എല്ലാവരുടേയും അവസാനം ഒരുപോലെയായിരിക്കും. നിലമ്പൂരില്‍ ഇടതുപക്ഷം വലിയ തോതില്‍ മുന്നോട്ടു പോയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.