എം ആർ അജയൻ
ജമാത്തെ ഇസ്ലാമി എന്ന സംഘടനയെ ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ 2009 ൽ ഒരു കേസ് ഫയൽ ചെയ്യപ്പെട്ടിരുന്നു.
ഹർജിക്കാരൻ അബ്ദു സമദ് (35 വയസ് ) s/o ഹമീദ്,ഇസ്ലാം മത പ്രബോധക സംഘം വാഴക്കാല എറണാകുളം ആയിരുന്നു. കേസ് നമ്പർ W P (സി) NO 12285 / 2009
ഹർജിക്കാരന്റെ അഭിഭാഷക സ്ഥാപനം അഡ്വക്കേറ്റ് സിയാദ് അസോസിയേറ്റ്സ് ആയിരുന്നു.എതിർ കക്ഷികൾ 1 .കേന്ദ്ര സർക്കാർ 2 .സംസ്ഥാന സർക്കാർ 3 .ജമാത്തെ ഇസ്ലാമി ഹിന്ദ് അമീർ കേരള ,ഹിര സെന്റർ ,കാലിക്കറ്റ് ,കേരള എന്നിവർ ആയിരുന്നു

ജമാത്തെ -ഇസ്ലാമി -ഹിന്ദ് എന്ന സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെടുവാൻ ജമാത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദിയുടെ ചില തെറ്റായ ആശയങ്ങളാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
ഇസ്ലാം വിശ്വാസികളെ നരകാഗ്നിയിൽ നിന്ന് തടയാൻ ലഭ്യമായ ഏക മാർഗം ഇന്ത്യയെ ആക്രമിക്കുക എന്നതാണ് എന്ന് മൂന്നാമത്തെ കക്ഷിയായ ജമാത്തെ ഇസ്ലാമി പ്രചരിപ്പിക്കുന്നത്. അതായത് ഇന്ത്യയെ ആക്രമിക്കാതെ ഒരു മുസ്ലീമിനും സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് പ്രചരിപ്പിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .
നമ്മുടെ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന അപകടകരമായ ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ ഉൾപ്പെടെയുള്ള കശ്മീരിലെ ഒരു കൂട്ടം സംഘടനകൾക്ക് അവർ നേതൃത്വം നൽകുന്നുണ്ടെന്ന് ഈ കേസിലെ മൂന്നാം കക്ഷിയായ ജമാത്തെ ഇസ്ലാമി അവകാശപ്പെടുന്നതായി ഹർജിയിൽ പറയുന്നുണ്ട് .
ഹർജിയുടെ മറ്റൊരു ഭാഗത്ത് പരാമർശിക്കുന്നത് ഇങ്ങനെയാണ് .
“ജമാത്തെ ഇസ്ലാമി ( മൂന്നാംഎതിർകക്ഷി) എന്ന സംഘടന കേരളത്തിൽ നിന്ന് യുവാക്കളെ ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ മറവിൽ പാകിസ്ഥാനിലേക്ക് റിക്രൂട്ട് ചെയ്യുന്നു. പഠനം പൂർത്തിയാക്കിയ ശേഷം ഈ യുവാക്കളെ ബന്ധപ്പെട്ട തീവ്രവാദ സംഘടനകളിൽ വിന്യസിപ്പിക്കുകയാണ് മൂന്നാംഎതിർകക്ഷി (ജമാത്തെ ഇസ്ലാമിയുടെ) ശ്രമം. ഇന്ത്യാ ഗവൺമെന്റിനെയും സംസ്ഥാനത്തെയും അസ്ഥിരപ്പെടുത്താനും ജമാത്തെ ഇസ്ലാമിക്ക് ഇഷ്ടമുള്ള ഒരു ഭരണം സ്ഥാപിക്കാനുമാണ് ലക്ഷ്യം. നിരോധിത സംഘടനയായ സിമിയും മൂന്നാം എതിർകക്ഷിയും നമ്മുടെ രാജ്യത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നു”.
മൂന്നാംഎതിർകക്ഷി (ജമാത്തെ ഇസ്ലാമി ) യെ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തി നിരവധി മാധ്യമങ്ങൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്,
മൂന്നാംഎതിർകക്ഷി (ജമാത്തെ ഇസ്ലാമി) യുടെ പ്രസിദ്ധീകരണങ്ങളിൽ ദേശീയ താൽപ്പര്യത്തിനും യഥാർത്ഥ ഇസ്ലാമിക തത്വങ്ങൾക്കും എതിരായി പ്രചരിപ്പിക്കുന്ന തീവ്രമായ പ്രത്യയശാസ്ത്രങ്ങൾ അടങ്ങിയിരിക്കുന്നവ കണ്ടെത്തുന്നതിന് ഉചിതവും നീതിയുക്തവുമായ അന്വേഷണം നടത്താനും അവ പിടിച്ചെടുക്കാനും കേരളത്തിൽ മൂന്നാംഎതിർകക്ഷി നിരോധിക്കാനും ഒന്നും രണ്ടും എതിർകക്ഷികളായ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ എന്നിവരോട് നിർദ്ദേശിക്കണമെന്നുമാണ് റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
ഇന്ത്യയെ ആക്രമിച്ചാൽ നരകത്തിൽ നിന്നും രക്ഷപ്പെടുമെന്ന് 2008 ആഗസ്റ്റ് പത്തിന് പുറത്തിറങ്ങിയ കേരളശബ്ദത്തിൽ ജമാത്തെ ഇസ്ലാമിക്കെതിരെ മുസ്ലിം സംഘടനകൾ എന്ന ലേഖനത്തിൽ പറയുന്നുണ്ട്.1941-ൽ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനും ആദ്യത്തെ അമീറുമായ മൗദൂദിയുടെ ലേഖനങ്ങൾ ഹർജിയോടൊപ്പം ചേർത്തിരുന്നു.
ഹർജിക്കാരനായ അബ്ദു സമദ് മലയാളിയും ഇസ്ലാം മത വിശ്വാസിയും അനുയായിയുമാണ്.കഴിഞ്ഞ കുറേ വർഷങ്ങളായി എറണാകുളത്തും പരിസര പ്രദേശങ്ങളിലും ഇസ്ലാം മത പ്രബോധക സംഘം എന്ന ലേബലിൽ യഥാർത്ഥ ഇസ്ലാമിക തത്വങ്ങളുടെ പ്രചാരകനുമായിരുന്നു. ഇസ്ലാം-മത പ്രബോധക സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ സമൂഹത്തിലും പ്രത്യേകിച്ച് ഇസ്ലാമിക സമൂഹത്തിലും യഥാർത്ഥ ഇസ്ലാമിക തത്വങ്ങൾ എത്തിക്കുക എന്നതാണ് ഹർജിക്കാരന്റെ ലക്ഷ്യമെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
ഹർജിക്കാരന്റെ വിശ്വാസമനുസരിച്ച്, ഇന്ത്യയിലെ മുഴുവൻ തീവ്രവാദ സംഘടനകളുടെയും കേന്ദ്രവും അഭയകേന്ദ്രവും വേദിയുമാണ് ജമാഅത്തെ ഇസ്ലാമി എന്ന് ഹർജിയിൽ പരാമർശിക്കുന്നു . നമ്മുടെ രാജ്യത്ത് തീവ്രവാദത്തിന്റെയും ഭീകരതയുടെയും വിത്തുകൾ പാകുന്ന ഒരേയൊരു സംഘടനയാണിതെന്നും ഹർജിയിൽ അടിവരയിടുന്നുണ്ട്. ഹർജിയിലെ മറ്റൊരു പരാമർശം ഇങ്ങനെ “സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ വീക്ഷണം നമ്മുടെ മഹത്തായ രാഷ്ട്രത്തിനും യഥാർത്ഥ ഇസ്ലാം മതവിശ്വാസികൾക്കും അത്യന്തം ദോഷകരമാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന മതേതരവും ജനാധിപത്യപരവുമായ സംവിധാനത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ജമാഅത്തെ ഇസ്ലാമി-ഹിന്ദ് തങ്ങളുടെ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രചരിപ്പിക്കുന്നത്. സ്ഥാപകനേതാവ് മൗദൂദിയുടെ ഫൈനാലിറ്റി ഓഫ് പ്രോഫറ്റ്ഹുഡ് എന്ന പുസ്തകത്തിലെ പരാമർശങ്ങൾ ആണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്
മൂന്നാം എതിർകക്ഷിയായ ജമാത്തെ ഇസ്ലാമി എന്ന സംഘടന മതവികാരങ്ങളെയും സംവേദനക്ഷമതയെയും പീഡിപ്പിച്ചുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ താൽപ്പര്യത്തിനെതിരെ വ്യാജപ്രചാരണം നടത്തുന്നുഎന്നും . പ്രസ്തുത സംഘടന 20 വയസ്സിന് താഴെയുള്ള നമ്മുടെ രാജ്യത്ത് നിന്നുള്ള യുവാക്കളെ പാകിസ്ഥാനിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു .
എന്നാൽ ഹർജിക്കാരൻ ഏതാനും വർഷങ്ങൾക്കു ശേഷം ഹർജി പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ 2024 ജൂലൈ 15 നു ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് മനുവും അടങ്ങിയ ബെഞ്ച് കേസ് തീർപ്പാക്കി. ഒറ്റവരിയിലായിരുന്നു വിധിപ്രസ്താവം.” In view of the point withdrawal memo filed by the petitioner this writ petition is dismissed as withdrawn
ഇത്തരം ആരോപണങ്ങൾ നേരിടുന്ന ജമാത്തെ ഇസ്ലാമിയുമായാണ് മതേതരത്വത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണി വോട്ട് കിട്ടാൻ വേണ്ടി സഖ്യമുണ്ടാക്കിയിട്ടുള്ളത്.