കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന് സിഎജി കണ്ടെത്തൽ. പൊതു വിപണിയെക്കാൾ 300 ഇരട്ടി പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു സിഎജി റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി 10.23 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാനത്തിനുണ്ടായത്.
പിപിഇ കിറ്റ് 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നും റിപ്പോർട്ട് പറയുന്നു.
കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനികളെ തഴഞ്ഞ് കൂടിയ വില നൽകി ഒരു കമ്പനിക്ക് പിപിഇ കിറ്റിന് മുഴുവൻ പണവും മുൻകൂറായി നൽകി ഓർഡർ നൽകിയെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്