ജീവനാംശം ദാനമല്ല, അവകാശം: സുപ്രീംകോടതി

ഡൽഹി: വിവാഹ മോചിതയായ മുസ്ലീം വനിതയ്ക്ക് ജീവനാംശം ലഭിക്കുന്നതിനായി ക്രിമിനൽ കേസ് നൽകാമെന്ന് സുപ്രീംകോടതിയുടെ സുപ്രധന ഉത്തരവ്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ് നല്‍കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവനാംശം തീരുമാനിക്കേണ്ടതെന്ന വാദം കോടതി തള്ളി. ജീവനാംശം ദാനമല്ലന്നും സ്ത്രീകളുടെ അവകാശമാണെന്നും കോടതി വ്യെക്തമാക്കി.

തെലുങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് അബ്ദുള്‍ സമദ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 2017ലാണ് മുഹമ്മദ് അബ്ദുള്‍ സമദും ഭാര്യയും തമ്മില്‍ മുസ്ലീം വ്യക്തിനിയമ പ്രകാരം വിവാഹ മോചിതരായത്. വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹ മോചിതരായതിനാല്‍ മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം വിവാഹമോചനം നല്‍കേണ്ടതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

എന്നാല്‍ ഈ വാദം തള്ളിയ സുപ്രീംകോടതി, സമദിന്റെ മുന്‍ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 10,000 രൂപ നല്‍കണമെന്ന തെലുങ്കാന ഹൈക്കോടതി ഉത്തരവ് ശരിവെച്ചു.

11 thoughts on “ജീവനാംശം ദാനമല്ല, അവകാശം: സുപ്രീംകോടതി

Leave a Reply

Your email address will not be published. Required fields are marked *