തട്ടിപ്പു സംഘങ്ങളുടെ തട്ടിപ്പുകൾ പലരീതികളിലാണ് നടക്കുന്നത് .മധ്യപ്രദേശിൽ ‘എസ്ബിഐ കൊച്ചി ബ്രാഞ്ച്’ എന്ന പേരിൽ വ്യാജ ബാങ്ക്. കേരളത്തിൽ എറണാകുളം നഗരത്തിൽ പാലാരിവട്ടത്ത് വ്യാജ ഇ ഡി ബ്രാഞ്ച് .ഈ വ്യാജ ഇ ഡി ബ്രാഞ്ച് പൂട്ടിയെങ്കിലും ഒരു മാധ്യമപ്രവർത്തകൻ സിബിഐ കൊച്ചി യൂണിറ്റിനു പരാതി നൽകിയിട്ടുണ്ട് . വ്യാജ ഇ ഡി ബ്രാഞ്ച് നടത്തി ആളുകളെ വഞ്ചിച്ച ഈ തട്ടിപ്പുകാരൻ മുങ്ങിയതായാണ് സൂചന
മലയാളി ബാങ്ക് ഉദ്യോഗസ്ഥനാണ് വ്യാജ ബാങ്ക് കണ്ടെത്തിയത്. മധ്യപ്രദേശ് സാഗർ ജില്ലയിലെ മക്രോനിയ മുനിസിപ്പൽ ഡിവിഷനിലെ റെയില്വേ റോഡിലാണ് ‘യോനോ എസ്ബിഐ കൊച്ചി ബ്രാഞ്ച് കേരള’ എന്ന പേരിൽ തട്ടിപ്പുബാങ്ക് കണ്ടെത്തിയത്.എറണാകുളം നഗരത്തിൽ പാലാരിവട്ടത്ത് വ്യാജ ഇ ഡി ബ്രാഞ്ച് നടത്തിയിരുന്നത് ഒരു തടി മില്ലുകാരനായിരുന്നു .പരാതി ഉയർന്നതോടെ ഇയാൾ വ്യാജ ഇ ഡി ബ്രാഞ്ച് അവസാനിപ്പിച്ചു .ഇ.ഡിയുടെ കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ.ഡി ഏജന്റുമാർ വിജിലൻസിന്റെ പിടിയിലായ സംഭവം നടന്നത് ഈയിടെയാണ് .. കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ.ഡി ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരെ 2,00,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് എറണാകുളം വിജിലൻസ് യൂണിറ്റ് പിടികൂടിയത്.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സാഗർ ജില്ലയിലെ ബ്രാഞ്ച് മാനേജരായി ഒരു വർഷമായി ജോലി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി അരുൺ അശോകാണ് ഇത് കണ്ടെത്തിയത്. നേരത്തേ എസ്ബിഐയിലാണ് അരുൺ ജോലി ചെയ്തിരുന്നത്. പഴകിയ കെട്ടിടത്തിലായിരുന്നു ‘വ്യാജ ബാങ്ക്’പ്രവർത്തിച്ചിരുന്നത്. ഇത് കണ്ടപ്പോൾ ലൊക്കേഷൻ ടാഗ് അടക്കം ചിത്രമെടുത്ത് സഹപാഠിയായ കൈപ്പുഴ സ്വദേശി എസ് ഹൃഷികേശിന് അയച്ചു നൽകുകയായിരുന്നു. എസ്ബിഐ മാങ്ങാനം ബ്രാഞ്ചിലെ ക്ലാർക്കായ ഹൃഷികേശ് എസ്ബിഐ ഓഫീസേഴ്സ് അസോസിയേഷൻ (എസ്ബിഐഒഎ) ഭാരവാഹികൾക്കു ചിത്രം കൈമാറിയെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു.