ഉത്തർ പ്രദേശ് റായ്ബറേലിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ദളിത് യുവാവായ ഹരിയോം വാൽമീകിയുടെ കുടുംബത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച സന്ദർശിച്ചു. ഈ മാസം ആദ്യം ആണ് സംഭവം നടന്നത്.

ദളിത് യുവാവിന്റെ കുടുംബവുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച രാഹുൽ ഗാന്ധി, തങ്ങളെ കാണരുതെന്ന് യുപി സർക്കാർ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും നിർദ്ദേശിക്കുകയും ചെയ്തതായി ആരോപിച്ചു.

“കുടുംബം ഒരു കുറ്റവും ചെയ്തിട്ടില്ല. അവർക്കെതിരെയാണ് കുറ്റം നടന്നത്, എന്നിട്ടും അവർ കുറ്റവാളികളെപ്പോലെയാണ് കാണപ്പെടുന്നത്. അവരെ വീടിന് പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ല. അവരെ ഭീഷണിപ്പെടുത്തുകയാണ്.” രാഹുൽ ഗാന്ധി പറഞ്ഞു.
