മുസ്ലിം സമുദായ സംഘനകളെ ഒരു കുടക്കീഴിൽ കൊണ്ട് വരാൻ അണിയറയിൽ ചർച്ചകൾ നടക്കുന്നു.സമസ്ത യുടെ നൂറാം വാർഷികം നടക്കുമ്പോഴാണ് മുസ്ലിം സമുദായം ഒറ്റക്കെട്ടായി ഒരുകുട കീഴിൽ അണിനിരക്കണമെന്ന ആശയം ഉരുത്തിരിഞ്ഞത്.

സുന്നി സംഘടനകളായ എ പി യും ഇ കെയുമാണ് ഇതിനു മുൻകൈ എടുത്തിട്ടുള്ളത്.അതിന്റെ ഭാഗമായി മുജാഹിദ് വിഭാഗവുമായും ജമാഅത്തെ ഇസ്ലാമിയുമായും ചർച്ച നടക്കുന്നുണ്ടെന്നാണ് സൂചന.2021 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിച്ചാൽ 24 സീറ്റുകളിൽ ലീഗിന് വിജയിക്കാൻ കഴിയും.ജമാഅത്തെ ഇസ്ലാമിയുമായെ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്.ഞങ്ങൾ എല്ലാറ്റിനും ജമാഅത്തെ ഇസ്ലാമിയെ കുറ്റപ്പെടുത്താറില്ല എന്ന് എ പി അബൂബക്കർ കാന്തപുരം മുസ്ലിയാർ പറഞ്ഞതോടെ ജമാഅത്തെ ഇസ്ലാമിയോടുള്ള അസ്പൃശ്യത നീങ്ങിയെന്നാണ് പ്രചാരണം.നിസാര വോട്ടുകൾക്ക് ലീഗ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ട നാലോളം സീറ്റുകളിൽ എ പി അബൂബക്കർ സുന്നി വിഭാഗത്തിനു താല്പര്യമുള്ള സ്ഥാനാർത്ഥികളെ നിർത്താൻ ലീഗ് നേതൃത്വം ആലോചിക്കുന്നുണ്ട്.ഇതേ മാതിരി മുജാഹിദ്,ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകൾക്ക് താല്പര്യമുള്ള സ്ഥാനാർത്ഥികളെ മുസ്ലിംലീഗ് സ്ഥാനാർത്ഥികളാക്കും .

കോൺഗ്രസുമായുള്ള ചർച്ചകൾക്കു ശേഷം മുസ്ലിം ലീഗ് സ്ഥാനാർഥികളെ ഉടനെ പ്രഖ്യാപിക്കുമെന്നാണ് സൂചന . കോൺഗ്രസുമായി സീറ്റ് വെച്ചുമാറൽ സംബന്ധിച്ച് ഇതിനകം ഔപചാരികമായും അല്ലാതെയും ഇരുപാർട്ടി നേതാക്കളും സംസാരിച്ചെങ്കിലും അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ല. ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി, കോങ്ങാട്, പുനലൂർ,കളമശ്ശേരി മണ്ഡലങ്ങളാണ് വെച്ചുമാറൽ പരിഗണനയിലുള്ളത്. ലീഗ് ആവശ്യപ്പെടുന്ന പകരം മണ്ഡലങ്ങൾ സംബന്ധിച്ച് ഭിന്നത നിലനിൽക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

കഴിഞ്ഞ തവണ 2021 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് മൊത്തം 24 സീറ്റുകളിലാണ് മത്സരിച്ചത്.16 സീറ്റുകളിൽ ജയിക്കാനായി.8.27 ശതമാനം വോട്ട് വിഹിതമാണ് ലഭിച്ചത്.ലീഗ് സ്ഥാനാർത്ഥികൾ ജയിച്ച നിയമസഭാ മണ്ഡലങ്ങൾ ഇവ.
1.മഞ്ചേശ്വരം ,2.കാസർഗോഡ് ,3.കൊടുവള്ളി ,4.കൊണ്ടോട്ടി ,5.ഏറനാട്,6.മഞ്ചേരി ,7.പെരിന്തൽമണ്ണ ,8.മങ്കട .9.മലപ്പുറം ,10.വേങ്ങര ,11.വള്ളിക്കുന്ന് ,12.തിരൂരങ്ങാടി ,13.തിരൂർ,14കോട്ടക്കൽ,15.മണ്ണാർക്കാട്,16.ഗുരുവായൂർ,
തോറ്റവ ഇവയാണ് .1.അഴീക്കോട് ,2.കൂത്തുപറമ്പ്,3.കുറ്റിയാടി ,4.കോഴിക്കോട് സൗത്ത് ,5.തിരുവമ്പാടി ,6.കോങ്ങാട്,7.കളമശ്ശേരി,8.പുനലൂർ.തോറ്റ എട്ട് സീറ്റുകളിൽ വിജയിക്കുകയാണ് അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിൽ ലീഗിന്റെ ലക്ഷ്യം .

ലീഗിൽ നിരവധി പേർ സ്ഥാനാർഥിക്കുപ്പായത്തിനായി കാത്തിരിക്കുന്നുണ്ട്. രണ്ടും മൂന്നും വട്ടം മത്സരിച്ചവർ സ്ഥാനാർഥിത്വം നിലനിർത്തുന്നതിനും ചരടുവലിക്കുന്നുണ്ട്. മൂന്നുവട്ടം മത്സരിച്ചവർ മാറിനിൽക്കണമെന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ വ്യവസ്ഥ നിയമസഭയിൽ മാനദണ്ഡമാക്കിയിട്ടില്ല. എങ്കിലും ചിലർ സ്വയം മാറിനിൽക്കണമെന്ന താൽപര്യം നേതൃത്വത്തിനുണ്ട്. കെ.പി.എ. മജീദ്, എം.കെ. മുനീർ, യു.എ. ലത്തീഫ് തുടങ്ങിയവർക്ക് മത്സരിക്കാൻ താൽപര്യമുണ്ടെങ്കിലും സ്വയം മാറിനിന്ന് പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് നേതാക്കൾ താൽപര്യപ്പെടുന്നുണ്ട്. അതേസമയം, ചില മണ്ഡലങ്ങളിൽ വ്യക്തിസ്വാധീനവും പ്രകടനവും വിലയിരുത്തി സിറ്റിങ് എം.എൽ.എമാർക്ക് അവസരം നൽകുകയും ചെയ്യും.

മഞ്ചേശ്വരത്ത് ഉൾപ്പെടെ പ്രാദേശിക സ്വാധീനം തന്നെയാണ് പരിഗണിക്കുക. ഇവിടെ എ.കെ.എം. അഷ്റഫ് തുടരാനാണ് സാധ്യത. അതേസമയം, അഭ്യന്തര ഗ്രൂപ്പിസം ശക്തമായി നിലനിൽക്കുന്ന കളമശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ പുറത്തുനിന്നുള്ളവർക്കായിരിക്കും മുൻഗണന. വിഭാഗീയത ഒഴിവാക്കുന്നതിനും കോൺഗ്രസ് പ്രവർത്തകരുടെ കൂടി അനുഭാവം പിടിച്ചുപറ്റുന്നതിനും ഉതകുന്ന സ്ഥാനാർഥികൾക്കായിരിക്കും മുഖ്യ പരിഗണന.
പോഷക ഘടകങ്ങൾ എന്ന നിലയിൽ സ്ഥാനാർഥി നിർണയത്തിൽ പരിഗണന ഉണ്ടാകില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം, യൂത്ത് ലീഗ്, എസ്.ടി.യു, വനിത ലീഗ് ഘടകങ്ങളിൽനിന്ന് വ്യക്തിഗത പ്രാതിനിധ്യമുണ്ടാകും. കഴിഞ്ഞതവണ മൂന്ന് സീറ്റുകളിൽ മത്സരിച്ച സാഹചര്യത്തിൽ ആറ് സീറ്റ് വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രാതിനിധ്യമെന്ന നിലയിലല്ല മൂന്ന് യുവാക്കൾക്ക് അവസരം നൽകിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. വനിത ലീഗിൽ മുസ്ലിം ലീഗ് അഖിലേന്ത്യ അസി. സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിച്ചേക്കും. മലപ്പുറം ജില്ല പഞ്ചായത്തിലേക്ക് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന എ.പി. ഉണ്ണികൃഷ്ണന്റെ മകൾ എ.പി. സ്മിജിയെ വിജയിപ്പിച്ച് വൈസ് പ്രസിഡന്റാക്കിയത് പൊതുസ്വീകാര്യത നേടിയതിന്റെ ചുവടുപിടിച്ചാകും ജയന്തി രാജന്റെ സ്ഥാനാർഥിത്വം.

ഫാത്തിമ തഹ്ലിയ
അഡ്വ. ഫാത്തിമ തഹ്ലിയയും പരിഗണനയിലുണ്ട്. സുഹ്റ മമ്പാട്, ഫാരിഷ ടീച്ചർ എന്നിവർക്കു വേണ്ടിയും വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്നുണ്ട്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഒരു വനിതയ്ക്കാണ് സീറ്റ് ലീഗ് നൽകിയത്.അത് പി കെ നൂർബിന റഷീദ് ആയിരുന്നു.2021 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ മൂന്നുവനിതകൾക്ക് സീറ്റുകൾ ലീഗ് നൽകിയേക്കും.
