ഉടുമ്പന്‍ ചോലയില്‍ മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയെ തന്നെ മത്സരിപ്പിക്കും . ഇക്കാര്യം സിപിഎമ്മിൽ ധാരണയിയിട്ടുണ്ട് .
അനാരോഗ്യം കണക്കിലെടുത്ത് മറ്റുപേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും എംഎം മണി മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന വിലയിരുത്തലിലാണ് സിപിഎം ഇടുക്കി ജില്ലാ ഘടകം. രണ്ട് ടേം വ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്ന കാര്യം ജില്ലാ ഘടകം സിപിഎം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഉടുമ്പന്‍ചോലയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. പത്ത് പഞ്ചായത്തുകളില്‍ പത്തും എല്‍ഡിഎഫിനൊപ്പമായിരുന്നെങ്കില്‍ ഇത്തവണ അഞ്ചെണ്ണം യുഡിഎഫ് പിടിച്ചെടുത്തു. ഈ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സിപിഎം എംഎം മണിയെ തന്നെ കളത്തിലിറക്കാനുള്ള തീരുമാനം. മണിയിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

2016-ല്‍ വെറും 1109 വോട്ടുകള്‍ക്കായിരുന്നു മണിയുടെ ജയം. എന്നാല്‍ ആ ഭൂരിപക്ഷം പതിനായിരങ്ങള്‍ വര്‍ധിപ്പിച്ച് 2021-ല്‍ മിന്നുംജയം നേടി.38,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എംഎം മണി ഉടുമ്പന്‍ചോല മണ്ഡലം നിലനിര്‍ത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാന്‍ എംഎം മണിക്ക് കഴിഞ്ഞിട്ടുണ്ട്. വികസനം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ശാരീരികാവശതകള്‍ അലട്ടിയിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് എംഎം മണി മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.

അതേസമയം ഒരു യുവ നേതാവിനെ രംഗത്തിറക്കി ഉടുമ്പൻചോല പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുക.ഇക്കുറി ഉടുമ്പന്‍ ചോലയില്‍ മണി ആശാൻ ജയിക്കുമോ എന്ന ആശങ്ക സിപിഎമ്മുകാരിൽ ഇല്ലാതില്ല.എം എം മണിക്ക് പകരം മുൻ ഇടുക്കി എംപി ജോയ്‌സ് ജോർജിനെ മത്സരിപ്പിക്കാനും ശ്രമമുണ്ട്. ജോയ്‌സ് ജോർജിനെക്കാൾ വിജയ സാധ്യത എം എം മണിക്കാണെന്ന് വിലയിരുത്തപ്പെടുന്നു.1996 ൽ കോൺഗ്രസിലെ ഇ എം അഗസ്തിയോട് പരാജയപ്പെട്ട എം എം മണി 2016 ലും 2021 ലും ഉടുമ്പന്‍ ചോലയില്‍ വിജയിച്ചു .81 കാരനായ എം എം മണിക്ക് ഇക്കുറി സീറ്റ് കിട്ടിയാൽ 2031 ൽ മത്സരിക്കാൻ സാധ്യതയില്ല.പ്രായാധിക്യം അദ്ദേഹത്തെ അലട്ടുന്നുണ്ട്.അതിനാൽ യുവ നേതാവിനെയായിരിക്കും മണിക്കെതിരെ യുഡിഎഫ് മത്സരിപ്പിക്കുക.75 വയസും ,രണ്ടു തവണ മത്സരിച്ചവരെയും മാറ്റി നിർത്തണമെന്നാണ് പാർട്ടി നയം .എം എം മണിക്ക് അതിൽ ഇളവ് കൊടുക്കുമെന്നാണ് പറയപ്പെടുന്നത് .
