കേരളത്തിൽ തദ്ദേശ തെരെഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ;സ്ഥാനാർത്ഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25,000 രൂപ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 9, 11 തീയതികളിലായായാണ് വോട്ടെടുപ്പ് നടക്കുക. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഡിസംബർ 11നും വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാകും വോട്ടെടുപ്പ്. പോളിംഗിന് ഒരു മണിക്കൂർ മുൻപ് മോക് പോൾ നടത്തും. 33,746 പോളിങ് കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഗ്രാമ തലത്തിൽ ഒരാൾക്ക് മൂന്ന് വോട്ടും, നഗരത്തിൽ ഒരു വോട്ടുമാണ് ചെയ്യാനാകുക.

കഴിഞ്ഞ തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ മൂന്നു തവണയായാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.അതിപ്പോൾ രണ്ടു തവണയായി.

വ്യജ വാർത്തകൾ തടയും ,ഹരിത ചട്ടം പാലിക്കും.എ ഐ ദുരുപയോഗം തടയും പ്രശ്ന ബാധിത ബൂത്തുകളിൽ വീഡിയോ ചിത്രീകരണമോ വെബ് കാസ്റ്റിങ്ങോ ഏർപ്പെടുത്തും ,ഒപ്പം പ്രശ്ന ബാധിത ബൂത്തുകളിൽ അധിക സുരക്ഷയും ഏർപ്പെടുത്തും .സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

ഡിസംബർ 13ന് വോട്ടെണ്ണൽ നടക്കും. നവംബർ 14 മുതൽ 21 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനാകുക.

1,249 റിട്ടേണിങ് ഓഫീസർമാരെയും സുരക്ഷയ്ക്കായി പരിശീലനം 70,000 പൊലീസുകാരെയും നിയോഗിക്കും. 15ലധികം സ്ഥാനാർഥികൾ ഉണ്ടെങ്കിൽ അധിക വോട്ടിങ് മെഷീനുകൾ ഒരുക്കും. മാതൃകാ പെരുമാറ്റച്ചട്ടം മാധ്യമപ്രവർത്തകർക്കും ബാധകമാകും. ഫേക്ക് ന്യൂസ്, എഐ ദുരുപയോഗം എന്നിവ തടയും. വോട്ടെടുപ്പ് ദിവസം സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വോട്ട് ചെയ്യാനുള്ള സമയം അനുവദിക്കണം.

23,576 വാർഡുകൾ, 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്ത്, 87 നഗരസഭ, 14 ജില്ലാ പഞ്ചായത്ത്, ആറ് കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കാകും തെരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂർ ഒഴികെ ആകെ 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

സംസ്ഥാനത്ത് 1,33,52,996 പുരുഷന്മാരും, 1,49,59,273 സ്ത്രീകളും, 281 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടെ 2,84,30,761 വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിലുള്ളത്. 2841 പ്രവാസി വോട്ടർമാരാണ് ഉള്ളത്. അന്തിമ വോട്ടർ പട്ടിക നവംബർ 14ന് പ്രസിദ്ധീകരിക്കും.

തെരെഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ചും തെരെഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ,

വാഹനപ്രചാരണങ്ങൾക്കും ,പൊതുയോഗം ,പ്രകടനം എന്നിവയ്ക്കും പോലീസ് അധികാരികളുടെ മുൻ‌കൂർ അനുമതി വേണം.രാത്രി പത്തുമണിക്കും രാവിലെ ആറുമണിക്കുമിടയിൽ മൈക്ക് പ്രചാരണം നടത്തുവാൻ പാടില്ല.പരസ്യ പ്രചാരണം വോട്ടെടുപ്പിനു 48 മണിക്കൂർ മുമ്പുവരെ മാത്രമേ പാടുള്ളൂ.സ്ഥാനാർത്ഥികളുടെ ചെലവുകൾ നിരീക്ഷിക്കാൻ ചെലവ് കമ്മീഷണർ ഉണ്ടായിരിക്കും.

സ്ഥാനാർത്ഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമ പഞ്ചായത്തികുകളിൽ ഇരുപത്തിയ്യായായിരം(25,000 ) രൂപയും ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എഴുതിത്തയ്യായിരം (75,000 ) രൂപയും ജില്ലാപഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും ഒന്നര ലക്ഷം രൂപയും ആണ് .സ്ഥാനാർത്ഥികളുടെ ചെലവ് കണക്കുകൾ ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകിയിരിക്കണം .ചെലവ് കണക്കുകൾ നൽകാതിരിക്കുകയോ ,പരിധിയിൽ കൂടുതൽ ചെലവഴിക്കുന്ന സ്ഥാനാർത്ഥികളെ തെരെഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കും .അഞ്ചു വർഷക്കാലം ആ അയോഗ്യത നിലനിൽക്കും.വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് ആരംഭിക്കും.വൈകുന്നേരം ആറുമണിക്ക് അവസാനിക്കും.

941 ഗ്രാമ പഞ്ചായത്തുകളിൽ 15962 വാർഡുകളിലാണ് തെരെഞ്ഞെടുപ്പ് നടക്കുക.152 ബ്ലോക്ക് പഞ്ചായത്തിൽ 2080 വാർഡുകളിലും 87 മുനിസിപ്പാലിറ്റികളിൽ 3078 ഡിവിഷനുകളിലും 14 ജില്ലാ പഞ്ചായത്തിൽ 331 ഡിവിഷനുകളിലും ആറ് കോര്‍പ്പറേഷന്‍ 414 ഡിവിഷനുകളിലാണ് തെരെഞ്ഞെടുപ്പ് നടക്കുക.