കൗമാരക്കാരൻ രണ്ട് വർഷം നേരിട്ടത് ലൈംഗികാതിക്രമം; പത്താം ക്ലാസ് വിദ്യാർത്ഥിനിക്കു നേരെയും ലൈംഗികാതിക്രമം

കൗമാരക്കാരൻ രണ്ട് വർഷമായി ലൈംഗികാതിക്രമം നേരിടുന്നതായി പോലീസ്. കാസർകോടാണ് സംഭവം . ഈ സംഭവത്തിൽ പോക്സോ നിയമപ്രകാരം ഒമ്പത് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട് . പതിനാല് കേസുകൾ രജിസ്റ്റർ ചെയ്‌തു . കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് ഈ ആക്രമണങ്ങൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കാസർകോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത എട്ട് കേസുകൾക്ക് പുറമെ ബാക്കിയുള്ള ആറ് കേസുകൾ കൂടുതൽ അന്വേഷണത്തിനായി കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലേക്ക് മാറ്റി. ഓരോ കേസും വ്യത്യസ്ത സംഭവങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പ്രതികൾക്ക് പരസ്പരം അറിയില്ലായിരുന്നുവെന്നും അധികൃതർ പറഞ്ഞു.

കൗമാരക്കാരൻ ഒരു ഡേറ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്ത് ആപ്പ് വഴി കുറ്റവാളികളുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ആക്രമണങ്ങൾ ആരംഭിച്ചതെന്ന് റിപ്പോർട്ടുണ്ട്. അറസ്റ്റിലായവരിൽ ഒരു അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറും (എഇഒ) റെയിൽവേ പോലീസ് ഫോഴ്‌സിലെ (ആർപിഎഫ്) മുൻ അംഗവും ഉൾപ്പെടുന്നു. ഒരു പ്രതി ഒളിവിലാണ്, ഇയാൾ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ (ഐയുഎംഎൽ) യുവജന വിഭാഗമായ യൂത്ത് ലീഗ് പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കുട്ടിയുടെ അമ്മയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് അവർ കുട്ടികൾക്കായുള്ള ഹെൽപ്പ് ലൈൻ ആയ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടു, അവർ വിദ്യാർത്ഥിയുമായി സംസാരിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് അന്വേഷണങ്ങളും തുടർന്നുള്ള അറസ്റ്റുകളും ആരംഭിച്ചു.

മറ്റൊരു സംഭവത്തിൽ, ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികളും മുതിർന്ന വിദ്യാർത്ഥികളും നാല് ദിവസം ലൈംഗികാതിക്രമത്തിനും റാഗിംഗിനും വിധേയയാക്കിയ സംഭവും നടന്നു . ഹോസ്റ്റൽ പ്രിൻസിപ്പലും വാർഡനും ഇത് പ്രോത്സാഹിപ്പിച്ചതായി പരാതിയുണ്ട്.

ഹോസ്റ്റലിൽ അടുത്തിടെ ചേർന്ന ഇര, റാഗിംഗിനെക്കുറിച്ച് അധികാരികൾക്ക് പരാതി നൽകിയതിനെത്തുടർന്നാണ് ലൈംഗികാതിക്രമത്തിനും റാഗിംഗിനും ആ കുട്ടി വിധേയമായത് . ബന്നാർഘട്ട പോലീസ് സ്റ്റേഷനിൽ വിദ്യാർത്ഥിയുടെ പിതാവ് നൽകിയ പരാതിയെത്തുടർന്ന്, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമപ്രകാരം ഉൾപ്പെട്ട വിദ്യാർത്ഥികൾക്കും പ്രിൻസിപ്പലിനും വാർഡനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.