കേരള ലോട്ടറിയുടെ തിരുവോണ ബംബർ 87 ലക്ഷം ടിക്കറ്റുകൾ വിറ്റു പോയിട്ടുള്ളതും ഖജനാവിലേക്ക് പണം വന്നിട്ടുള്ളതുമാണ് .പിന്നെ എന്തുകൊണ്ടാണ് സെപ്തംബർ 27 നു നടക്കേണ്ട നറുക്കെടുപ്പ് ഒക്ടോബർ നാലിലേക്ക് നീട്ടിയത്.ഈ ചോദ്യം ഉന്നയിച്ചത് കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷൻ എറണാകുളം ജില്ലാപ്രസിഡന്റും ജനറൽ കൺവീനറുമായ സി എൻ പുരുഷോത്തമനാണ് പത്ര പ്രസ്താവന ഇറക്കിയത്.നറുക്കെടുപ്പ് മാറ്റിയത് ആർക്കു വേണ്ടി .എന്തിനു വേണ്ടി എന്ന് സി എൻ പുരുഷോത്തമൻ ചോദിക്കുന്നു.ലോട്ടറി വകുപ്പിലെ ഡയറക്ടറുടെയും ഡയറക്ടറേറ്റിന്റെയും തീരുമാനങ്ങൾ ഇടതു സർക്കാരിന്റെ നയമാണോ ?

ഏജന്റ്മാരുടെ അഭ്യർത്ഥന മാനിച്ചാണ് നറുക്കെടുപ്പ് നീട്ടിവെച്ചതെന്നാണ് കേരള ലോട്ടറി വകുപ്പിന്റെ തീരുമാനം എന്നാണ് അറിയിപ്പ്. ജി എസ് ടി യിലെ മാറ്റവും മഴയും വില്പനയെ ബാധിച്ചിട്ടുണ്ട്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനമായ 25 കോടി രൂപക്ക് വേണ്ടിയുള്ള ഭാഗ്യപരീക്ഷണം നടത്താൻ കൂടുതൽ ആളുകൾക്ക് അവസരം ലഭിക്കും. മുൻ വർഷങ്ങളിലേത് പോലെ പാലക്കാട് ജില്ലയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റിരിക്കുന്നത്.

മാസത്തിന്റെ തുടക്കം തന്നെ നറുക്കെടുപ്പ് നടത്തുന്നതിലൂടെ കൂടുതൽ ആളുകളെക്കൊണ്ട് ലോട്ടറി എടുപ്പിക്കാനുള്ള ശ്രമാണ് ലോട്ടറി വകുപ്പ് നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു. 25 കോടി രൂപയാണ് ഈ വർഷത്തെ ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം. 75 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഏജൻറുമാർക്ക് നൽകിയത്. 500 രൂപയാണ് ടിക്കറ്റ് വില. ഇതുവരെ 70 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം 71.43 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.