തമിഴ്‌നാട്ടിൽ നിന്നും ഉപരാഷ്ട്രപതി ;മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ബിജെപി. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ വിളിച്ചുചേര്‍ത്ത ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.തമിഴ്‌നാട് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും രണ്ടു തവണ കോയമ്പത്തൂരിൽ ന്യൂഇന്നുള്ള ലോകസഭംഗവുമായിരുന്നു സി പി രാധാകൃഷ്ണൻ

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. തമിഴ്നാട് സ്വദേശിയാണ് രാധാകൃഷ്ണന്‍. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി പദം രാജിവച്ച ഒഴിവിലേക്കാണ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണന്‍ എന്ന സി പി രാധാകൃഷ്ണന്‍ 1957 ഒക്ടോബര്‍ 20 ന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. 2024 ജൂലൈ 31 നാണ് മഹാരാഷ്ട്ര ഗവര്‍ണറായി ചുമതലയേറ്റത്.

2023 ഫെബ്രുവരി 18 മുതല്‍ 2024 ജൂലൈ 30 വരെ ജാര്‍ഖണ്ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചിരുന്നു. 2024 മാര്‍ച്ച് മുതല്‍ ജൂലൈ വരെ തെലങ്കാന ഗവര്‍ണറായും 2024 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായും അധിക ചുമതല വഹിച്ചു.

ദക്ഷിണേന്ത്യയിലും തമിഴ്‌നാട്ടിലുമുള്ള ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് അദ്ദേഹം, ആർഎസ്എസ്, ജനസംഘം തുടങ്ങിയ സംഘടനകളിൽ 1973 മുതൽ പ്രവർത്തിക്കുന്നു.

2014 ൽ, കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്കുള്ള ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു, തമിഴ്നാട്ടിലെ രണ്ട് വലിയ കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും സഖ്യമില്ലാതെ, 3,89,000 വോട്ടുകളോടെ അദ്ദേഹം രണ്ടാം സ്ഥാനം നേടി.ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ ലോകസഭ ,രാജ്യസഭ തുടങ്ങിയ അംഗങ്ങളിൽ ബിജെപി നയിക്കുന്ന എൻ ഡി എ മുന്നണിക്ക് ഭൂരിപക്ഷമുള്ളതിനാൽ സി പി രാധാകൃഷ്ണൻ അനായാസം വിജയിക്കും.മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതോടെ തമിഴ്‌നാട് പിടിക്കാനുള്ള നീക്കം ബിജെപി തുടങ്ങി.