ഉത്തരാഖണ്ഡിൽ കുടുങ്ങിക്കിടന്ന 28 അംഗ മലയാളി സംഘം സുരക്ഷിതരെന്ന് സൂചന :

ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ മലയാളികളും. ഹരിദ്വാറിൽ നിന്ന് ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ. എന്നാൽ ഇവർ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം.

കേരളത്തിൽ നിന്നുള്ള എട്ട് പേരും മുംബൈയിൽ നിന്നുള്ള മലയാളികളായ 20 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തൃപ്പുണ്ണിത്തുറ, കായംകുളം, തിരുവനന്തപുരം എന്നിവടങ്ങളിൽ നിന്നുള്ള എട്ട് പേരും ബന്ധുക്കളാണ്. തൃപ്പുണ്ണിത്തുറ സ്വദേശിയായ നാരായണൻ നായരും ഭാര്യ ശ്രീദേവിയും അവരുടെ ബന്ധുക്കളുമാണ് എട്ടംഗ സംഘത്തിലുള്ളത്. ഗംഗോത്രിയിലേക്ക് പോകുന്ന വഴിക്ക് ഇവർ വീടുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സംഘാംഗങ്ങളുടെ ബന്ധുക്കൾവ്യക്തമാക്കി. നിലവിൽ സംഘം ബസിൽ കുടുങ്ങിക്കിടക്കുകയാണെന്നും അടുത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്നുമാണ് വിവരം ലഭിക്കുന്നത്. ടൂർ പാക്കേജ് എടുത്താണ് സംഘം ഉത്തരകാശിയിലേക്ക് യാത്ര തിരിച്ചത്.