സ്‌കൂൾ അധ്യാപികയായ ഭാര്യക്ക് 14 വർഷമായി ശമ്പളമില്ല;ഭർത്താവ് ആത്മഹത്യ ചെയ്തു .

സ്കൂൾ അധ്യാപികയായ ഭാര്യയ്ക്കാണ് പതിനാല് വർഷമായി ശമ്പളം ലഭിക്കാത്ത അവസ്ഥ നേരിട്ടത് .ആ മനോവേദനയിലാണ് ഭർത്താവായ യുവാവ് ജീവനൊടുക്കിയത് .ഈ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ കിട്ടി . ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ അനിൽകുമാർ എൻ. ജി, സൂപ്രണ്ട് ഫിറോസ് എസ്, സെക്ഷൻ ക്ലർക്ക് ബിനി ആർ എന്നിവർക്കെതിരെയാണ് നടപടി. സ്കൂളിലെ പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദേശം നൽകിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പത്തനം ത്തിട്ട നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജൻ ആണ് ജീവനൊടുക്കിയത്. നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ ഭാര്യ ലേഖ സുരേന്ദ്രൻ. 14 വർഷത്തെ ശമ്പളം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസിൽ നിന്ന് തുടർനടപടിയുണ്ടായില്ലായിരുന്നു.

മകന്റെ എൻജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ. ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാൽ ഇതിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുകൂടി ഇല്ലാതായതോടെയാണ് ആത്മഹത്യയെന്നും കുടുംബം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെ വിഷയത്തിൽ ഇടപെട്ടു. എന്നാൽ കുടിശ്ശികതുക നൽകാൻ ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ചില ഉദ്യോഗസ്ഥർ തയ്യാറായില്ലന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ.

ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിക്കും ഓഫീസിനും 14 വർഷമായി ശബളം കിട്ടുന്നില്ലെന്ന കാര്യം അറിയാമായിരുന്നു.അന്നൊന്നും ഇടപ്പെടാതിരുന്ന വിദ്യാഭ്യാസ മന്ത്രിയും ഓഫീസും മനം നൊന്ത് അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്തപ്പോൾ സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്‌പെന്റ് നൽകി.ഇതൊക്കെ കേരളത്തിലാണ് നടക്കുന്നത്.