കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്‌പിഎ) തെരഞ്ഞെടുപ്പിനുള്ള തന്റെ നാമനിർദ്ദേശ പത്രിക നിരസിച്ചതിനെത്തുടർന്ന് സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയിൽ ഫയൽ ചെയ്ത ഹർജി തള്ളി.
കെഎഫ്‌പിഎയുടെ ഭരണ പ്രക്രിയകളിൽ പക്ഷപാതവും സുതാര്യതയില്ലായ്മയും ആരോപിച്ച്, തന്റെ നാമനിർദേശപത്രിക നിരസിച്ചതിൽ സ്റ്റേ ആവശ്യപ്പെടുകയും, വരണാധികാരിയുടെ ദീർഘകാല കാലാവധിയെ ചോദ്യം ചെയ്യുകയും ചെയ്ത് കൊണ്ടായിരുന്നു സാന്ദ്ര തോമസ് ഹർജി ഫയൽ ചെയ്തത്.

ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിലേക്കുള്ള പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കുള്ള സാന്ദ്ര തോമസിന്റെ നാമനിർദ്ദേശം പത്രികയാണ് നിരസിക്കപ്പെട്ടത്. ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് വരണാധികാരി ചൂണ്ടിക്കാട്ടിയിരുന്നു. കെഎഫ്‌പിഎ ബൈലോകൾ അടിസ്ഥാനമാക്കിയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അവർ പാലിച്ചിട്ടുണ്ടെന്നും തീരുമാനം അന്യായമാണെന്നും സാന്ദ്ര വാദിച്ചു.

രണ്ട് പതിറ്റാണ്ടിലേറെയായി വരണാധികാരി ഈ സ്ഥാനത്ത് തുടർന്നിട്ടുണ്ടെന്നും ഇത് കെഎഫ്‌പിഎയുടെ ഭരണഘടനാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും സാന്ദ്ര. കെഎഫ്‌പിഎയ്‌ക്കെതിരായ കേസ് പിൻവലിക്കാൻ മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടതായും സാന്ദ്ര തോമസ് അവകാശപ്പെട്ടിരുന്നു.സാന്ദ്ര തോമസ് ഫയൽ ചെയ്ത ഹർജി തള്ളിയതോടെ തിരുവനന്തപുരം ലോബിക്ക് ആദ്യ ജയം.തിരുവനന്തപുരം ലോബിയെ എതിർത്ത സജി നന്ത്യാട്ട് എന്ന നിർമാതാവിനെ ഫിലിം ചേമ്പറിൽ നിന്നും വ്യജ അംഗത്വം ആരോപിച്ച് പുറത്തക്കിയിരുന്നു.
മലയാള സിനിമ നിർമാതാക്കളുടെ സംഘടനയുടെ തെരെഞ്ഞെടുപ്പിനു ശേഷം ആഗസ്റ്റ് 27 നാണ് ഫിലിം ചേംബറിന്റെ നിലവിലെ ജനറൽ സെക്രട്ടറിയായ സജിയെ പുറത്താക്കിയത് .അവിടെയും തിരുവനന്ദന്ദപുരം ലോബി വിജയക്കൊടി പറിച്ചു .അവരുടെ അടുത്ത എതിരാളി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന വിനയനാണ് .വിനയനെ തെരെഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് തിരുവനന്തപുരം ലോബിക്ക് സമ്പൂർണ വിജയമാവും.
