പ്രമുഖ സാഹിത്യകാരനും മുൻ എംഎൽഎയുമായ എം കെ സാനു മാസ്റ്ററുടെ ആരോഗ്യ നില ഗുരുതരം

എം കെ സാനു മാസ്റ്ററുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.എറണാകുളം അമൃത ആശുപത്രിയിൽ ഐസിയുവിലാണദ്ദേഹം .അമൃത ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റ് സൂചന നൽകുന്നത് ആരോഗ്യ നില ഗുരുതരമായി തുടരുന്നു എന്നാണ് .

എം കെ സാനു മാസ്റ്റർക്ക് 96 വയസുണ്ട്.കഴിഞ്ഞ മാസം വരെ അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുത്ത് പ്രസംഗിച്ചിരുന്നു.

ടൈപ്പ് 2 പ്രമേഹവും ഹൈപ്പർടെൻഷനുമുള്ള സാനു മാസ്റ്റർ മെലിറ്റസ്, ബിപിഎച്ച് എന്നിവ ബാധിച്ചതായാണ് ലഭിക്കുന്ന വിവരം

കഴിഞ്ഞ ദിവസം (2025-07-25 ) വീണതിനെ തുടർന്ന് വലതു തുടയെല്ലിൽ ഒടിവ് പറ്റിയിരുന്നു.തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ വലത് ബൈപോളാർ ഹെമിയാർത്രോപ്ലാസ്റ്റിക്ക് വിധേയനാക്കി.

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സമയത്ത് അദ്ദേഹത്തിന് ശ്വസിക്കാൻ ബുദ്ധിമുട്ടും ഡീസാച്ചുറേഷനും അനുഭവപ്പെട്ടു. പൾമണറി എഡീമ, ആർറിത്തമിയ, ഹാർട്ട് ബ്ലോക്ക്, ന്യുമോണിയ എന്നിവയ്ക്ക് ഇന്റൻസീവ് യൂണിറ്റിൽ ചികിത്സയിലാണ് അദ്ദേഹം.. അദ്ദേഹത്തിന്റെ ക്ലിനിക്കൽ അവസ്ഥ ഗുരുതരമായി തുടരുന്നു, ഡോക്ടർമാരുടെ തുടർച്ചയായ നിരീക്ഷണത്തിലാണ് അദ്ദേഹം എന്നാണ് ഇന്ന് പുറത്തിറക്കിയ മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത് .

ദീർഘകാലം സാനു മാസ്റ്റർ എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു.വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനാണ്.ഒട്ടേറെ പ്രശസ്‌തരായ ശിഷ്യ സമ്പത്ത് അദ്ദേഹത്തിനുണ്ട്.1987 ൽ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി കോൺഗ്രസിന്റെ കുത്തക മണ്ഡലത്തിൽ മത്സരിക്കുകയും എ എൽ ജേക്കബ് എന്ന അതികായകനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി.അതിനു ശേഷം പിന്നീട് അദ്ദേഹം മത്സര രംഗത്ത് നിന്നും മാറി നിന്നു .

മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് പ്രൊഫ. എം.കെ. സാനു. അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണിദ്ദേഹം.

1928 ഒക്ടോബർ 27നു ആലപ്പുഴയിലെ തുമ്പോളിയിലാണ് എം കെ സാനു ജനിച്ചത് . അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ജനിച്ച എം.കെ. സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അതിന്റെ കയ്പുനീർ കുടിച്ചാണ് യൗവനം പിന്നിട്ട് സാഹിത്യ സാസ്കാരിക മണ്ഡലത്തിൽ നിറഞ്ഞു നിന്നത് .

നാലു വർഷത്തോളം സ്കൂളദ്ധ്യാപകൻ. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചു. 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി.വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. അദ്ദേഹത്തിന്റെ ആത്മകഥയാണ് കർമഗതി .

നൂറിൽപ്പരം അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി പുരസ്കാരം(1985) – അവധാരണം,വയലാർ അവാർഡ്(1992) ; ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം
കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം(2002);പത്മപ്രഭാ പുരസ്കാരം(2011)
എൻ.കെ. ശേഖർ പുരസ്കാരം(2011);കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2011) – ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ,കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം – 2010;എഴുത്തച്ഛൻ പുരസ്കാരം (2013) എന്നിവയാണ് പ്രധാന കൃതികൾ .

നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .പ്രധാനപ്പെട്ടവ ഇപ്രകാരം ;സഹോദരൻ കെ അയ്യപ്പൻ,മലയാള സാഹിത്യ നായകന്മാർ – കുമാരനാശാൻ,ഇവർ ലോകത്തെ സ്നേഹിച്ചവർ,എം. ഗോവിന്ദൻ,അശാന്തിയിൽ നിന്ന്ശാ ന്തിയിലേക്ക് – ആശാൻ പഠനത്തിന് ഒരു മുഖവുര,മൃത്യുഞ്ജയം കാവ്യജീവിതം,
ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം),യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം),ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ (ജീവചരിത്രം),അസ്തമിക്കാത്ത വെളിച്ചം (ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം),ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം)
കുമാരനാശാൻ്റെ നളിനി – വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി,മോഹൻലാൽ – അഭിനയ കലയിലെ ഇതിഹാസം,നാരായണ ഗുരുസ്വാമി,അയ്യപ്പപ്പണിക്കരും അയ്യപ്പപ്പണിക്കരും.

അന്യജീവനുതകി സ്വജീവിതം
ധന്യമാകുമമല്ലേ വിവേകികൾ

കുമാരനാശാന്റെ ഈ വരികൾ ജീവിതത്തിൽ പകർത്തിയ വിവേകിയായ അധ്യാപകനും പ്രഭാക്ഷകനും എഴുത്തുകാരനുമാണ് എം കെ സനുമാസ്റ്റർ .ഇടത് അനുഭാവിയാണ് അദ്ദേഹം .എറണാകുളം നഗരത്തിൽ സന്ധ്യയിലാണ് താമസം .ഭാര്യ കുറച്ച് നാൾക്ക് മുമ്പ് വിട പറഞ്ഞു.