രാഹുൽ ഗാന്ധിയെ വിമർശിച്ച സഹകരണ മന്ത്രിയെ ഹൈക്കമാൻഡ് പുറത്താക്കി ;ശശി തരൂരിനെ തൊട്ടില്ല

രാഹുൽ ഗാന്ധിക്കെതിരെ കർണാടകയിലെ സഹകരണ മന്ത്രി.ഹൈക്കമാൻഡ് രാജി നേരിട്ട് എഴുതി വാങ്ങി.അതേസമയം കോൺഗ്രസിനെ വിമർശിച്ച ശശി തരൂരിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.

കർണാടകയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി രാഹുൽഗാന്ധി ആരോപിച്ചിരുന്നു.അതിനു പിന്നാലെ കർണാടക കോൺ​ഗ്രസിൽ ഭിന്നതരൂക്ഷമായായി . തുടർന്ന് മന്ത്രി കെ എൻ രാജണ്ണ രാജിവെക്കാൻ നിർബന്ധിതമായി.

കോൺ​ഗ്രസ് ഭരണകാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്ന കർണാടക സഹകരണ മന്ത്രി കെ എൻ രാജണ്ണയുടെ പ്രസ്താവനയാണ് രാജിയിലേക്ക് നയിച്ചത്. വോട്ടർ പട്ടികയിൽ സമയത്ത് പരാതി അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.


എന്നാൽ ഇതിനെതിരെ ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ വിമർശനവുമായി രം​​ഗത്തെത്തി. വസ്തുത അറിയാതെ രാജണ്ണയോട് ഇത്തരം പ്രസ്താവനകൾ നടത്തരുത് എന്ന് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു.വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മന്ത്രി കെ എൻ രാജണ്ണയോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടു.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി രാജണ്ണ കൂടിക്കാഴ്ച നടത്തിയ ശേഷം രാജി കത്ത് കൈമാമാറും.Credit: DH, PTI Photos