ഇങ്ങനെ ഒരു പിറന്നാള്‍ സമ്മാനം ഒരു കുഞ്ഞിനുംലഭിച്ചിട്ടുണ്ടാകില്ല;കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയിൽ പുതിയൊരു അധ്യായം

ഇങ്ങനെ ഒരു പിറന്നാള്‍ സമ്മാനം ഒരുപക്ഷേ ആര്‍ക്കും ലഭിച്ചിട്ടുണ്ടാകില്ല. തന്‍റെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി ശബ്ദം കേട്ടതിന്‍റെ അമ്പരപ്പും കൗതുകവുമെല്ലാം ആ കുരുന്നിന്‍റെ കണ്ണുകളില്‍ മിന്നി മറയുന്നുണ്ടായിരുന്നു.

ഡോ. ടോണി മാമ്പിളളി, ഫാ. റെജു കണ്ണമ്പുഴ, ഡോ. റീന വര്‍ഗീസ്, ഫാ. പോള്‍ കരേടന്‍, പൂജ, നീതു മോള്‍ (അമ്മ), ഡോ. മേഘ കൃഷ്ണന്‍

കാസര്‍ഗോഡ് രാജപുരം സ്വദേശികളായ ഗിരീശന്‍റെയും നീതുമോളുടേയും മകളായ പൂജയാണ് ഭാഗ്യവതിയായ ആ കുഞ്ഞ്. ഇംപ്ലാന്റ്

രണ്ടുവര്‍ഷം മുമ്പ് പിറന്ന കുഞ്ഞിന് ശ്രവണശേഷിയില്ലെന്നും അതിനാല്‍ കുട്ടി സംസാരിക്കുകയില്ലെന്നും അറിഞ്ഞ നാള്‍ മുതല്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ആ കുടുംബം. ഇത് പരിഹരിക്കുന്നതിന് കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ നടത്തണമെന്നും അതിന് പത്ത് ലക്ഷം രൂപയോളം ചെലവ് വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ആ നിര്‍ധന കുടുംബത്തിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.

ഫാ. പോള്‍ കരേടന്‍, ജയ (അമ്മയുടെ അമ്മ), നീതു മോള്‍ (അമ്മ), പൂജ

അങ്ങനെയിരിക്കെയാണ് ലിസി ആശുപത്രിയിയിലെ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്‍റ ് ശസ്ത്രക്രിയ നടത്തുന്നതിനുളള ‘ലിസ് ശ്രവണ്‍’ പദ്ധതിയെക്കുറിച്ച് അവര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് ലിസി ആശുപത്രിയിലേക്ക് കുട്ടിയുടെ ചികിത്സാരേഖകളും ആയി അവര്‍ എത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ എത്രയും വേഗം കോക്ലിയര്‍ ഇംപ്ലാന്‍റ ് ശസ്ത്രക്രിയ നടത്തുവാനുള്ള ഒരുക്കങ്ങള്‍ ചെയ്തു.

ആ കുടുംബത്തിന്‍റെ സാമ്പത്തിക സാഹചര്യങ്ങള്‍ മനസ്സിലാക്കിയ ലിസി ആശുപത്രി മാനേജ്മെന്റ് പൂർണമായും സൗജന്യമായി ശസ്ത്രക്രിയ നടത്തുവാന്‍ തയ്യാറാവുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ഇങ്ങനെ ഒരു പിറന്നാള്‍ സമ്മാനം ഒരുപക്ഷേ ആര്‍ക്കും ലഭിച്ചിട്ടുണ്ടാകില്ല. തന്‍റെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി ശബ്ദം കേട്ടതിന്‍റെ അമ്പരപ്പും കൗതുകവുമെല്ലാം ആ കുരുന്നിന്‍റെ കണ്ണുകളില്‍ മിന്നി മറയുന്നുണ്ടായിരുന്നു.

കാസര്‍ഗോഡ് രാജപുരം സ്വദേശികളായ ഗിരീശന്‍റെയും നീതുമോളുടേയും മകളായ പൂജയാണ് ഭാഗ്യവതിയായ ആ കുഞ്ഞ്. ഇംപ്ലാന്റ്

രണ്ടാഴ്ച മുമ്പാണ് 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ഇംപ്ലാന്റ് ഘടിപ്പിച്ചത്. അതിനുശേഷം പിറന്നാള്‍ ദിനമായ ഇന്ന് (26.7.2025, ശനി) അയിരുന്നു ഇംപ്ലാന്‍റിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം. കുഞ്ഞിന്‍റെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ മാതാവിനുണ്ടായ സന്തോഷം അതിന് സാക്ഷ്യം വഹിച്ച എല്ലാവരിലേക്കും പടര്‍ന്നു. തങ്ങളുടെ മകള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണ് ഇതെന്ന് അവര്‍ പറഞ്ഞു.

കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജന്‍ ഡോ. മേഘാ കൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇ.എന്‍.ടി വിഭാഗത്തിലെ ഡോ. റീന വര്‍ഗീസ്, ഡോ. ഫ്രാങ്കി ജോസ്, ഡോ. ദിവ്യ മോഹന്‍, ഡോ. ജോസഫ് മാത്യു എന്നിവരും ശിശുരോഗ വിഭാഗം തലവന്‍ ഡോ. ടോണി മാമ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും അനസ്തേഷ്യ വിഭാഗം തലവന്‍ ഡോ. കെ രാജീവിന്‍റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും, റേഡിയോളജി വിഭാഗം തലവന്‍ ഡോ. അമല്‍ ആന്‍റണി, ഡോ. സുശീല്‍ എലിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഡോക്ടര്‍മാരും, ഇംപ്ലാന്‍റ് ഓഡിയോളജിസ്റ്റ് ഗൗരി രാജലക്ഷ്മിയുടെ നേതൃത്വത്തില്‍ ഉളള സംഘവും ചികിത്സയില്‍ പങ്കാളികളായിരുന്നു.(കവർ ഫോട്ടോ :ഡോ. മേഘ കൃഷ്ണന്‍, പൂജ, നീതു മോള്‍ (അമ്മ))