ഇറാനിലെ മൂന്ന് ആണവ നിലയങ്ങൾ അമേരിക്ക ബോംബാക്രമണത്തിൽ ചാമ്പലാക്കി;ഇറാൻ കീഴടങ്ങും ;ഉടനെ യുദ്ധം അവസാനിക്കുമെന്ന് സൂചന .

ഇറാൻ – ഇസ്രയേൽ യുദ്ധത്തിന്റെ ഇറാനിലെ മൂന്ന് ആണവ നിലയങ്ങൾ അമേരിക്ക ബോംബാക്രമണത്തിൽ ചാമ്പലാക്കി.അതോടെ അമേരിക്ക ഇറാനെതിരെയുള്ള യുദ്ധത്തിൽ ഇസ്രയേലിന്റെ പങ്കാളിയായി .ഇനി ഇറാനു പിടിച്ചു നിൽക്കാനാവില്ല .ഇറാൻ കത്തി നശിക്കുന്നതിനു മുമ്പ് അടിയറവ് പറയുകയാണ് ഉത്തമം .മിക്കവാറും അടുത്ത ദിവസങ്ങളിൽ ഇറാൻ തോൽവി സമ്മതിച്ച് രംഗത്ത് വരുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത് .എന്നാൽ അയത്തൊള്ള അലി ഖൊമേനിയെ വധിച്ച് ഇറാനിൽ ഭരണമാറ്റം കൊണ്ടുവരാനാണ് ഇസ്രായേൽ -അമേരിക്ക ശ്രമിക്കുന്നത് .

അമേരിക്ക ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവ നിലയങ്ങളിലായിരുന്നു ആക്രമണം നടത്തിയത് . ബങ്കര്‍ ബസ്റ്റര്‍ ബോംബായ ജിബിയു-57എ/ബി എന്ന ബോംബ് ഉപയോഗിച്ചു .അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആക്രമണ വിവരം സ്ഥിരീകരിച്ചു. യുദ്ധ വിമാനങ്ങൾ മടങ്ങിയെത്തിയെന്ന് അദ്ദേഹം ലോകത്തെ അറിയിക്കുകയും ചെയ്‌തു .

ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭരണകൂടമായ ഇറാൻ ലോകത്തിലെ ഏറ്റവും വിനാശകാരികളായ ആയുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ നിന്ന് തടയിടാൻ പ്രസിഡണ്ട് ട്രംപ് നടത്തിയ നീക്കം ചരിത്രഗതിയെ മാറ്റുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

ആണവായുധങ്ങൾ നിർമ്മിച്ച്, പശ്ചിമേഷ്യയിലെ തങ്ങളുടെ സ്വന്തക്കാരായ ഭീകര സംഘടനകൾക്ക് കൈമാറാനായിരുന്നു ഇറാൻ്റെ ഉദ്ദേശ്യമെന്ന് നെതന്യാഹു വ്യക്തമാക്കി .

ഉഗ്ര പ്രഹര ശേഷിയുള്ള ബി 2 സ്റ്റെല്‍ത്ത് ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ സഞ്ചരിച്ചാണ് ഇറാനിലെത്തി നാശം വിതച്ചത്.അക്രമണ സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ഇത്ര നേരത്തെ നടത്തിയത് ഇറാനെ ഞെട്ടിച്ചു.ഫൊര്‍ദൊ പോലെ മലനിരകള്‍ക്കുള്ളിലെ ഭൂഗര്‍ഭ ആണവ നിലയമാണ് തകര്‍ന്നത്. ഈ നിലയത്ത്ന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി ഇറാനും സമ്മതിച്ചു.

മിസോറിയിലെ വൈറ്റ്മാന്‍ വ്യോമതാവളത്തില്‍ നിന്ന് ആറ് ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗുവാമിലെ സൈനികകേന്ദ്രത്തിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ധനം പൂര്‍ണമായി നിറയ്ക്കാതെ ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ക്കൊപ്പമായിരുന്നു ഇവയുടെ യാത്ര.

അമേരിക്കയുടെ കൈവശം മാത്രമുള്ള ഈ വിമാനത്തിന് 15 ടണ്‍ ഭാരമുള്ള രണ്ട് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ കഴിയും.

ലോകത്തിന്റെ ഏത് മൂലയിലും ആക്രമണം നടത്താന്‍ ബോംബര്‍ വിമാനമാണ് ബി2. നോര്‍ത്രോപ് ഗ്രമ്മന്‍ എന്ന അമേരിക്കൻ ആയുധ നിര്‍മാതാക്കളാണ് ഈ യുദ്ധവിമാനം വികസിപ്പിച്ചത്. ഹെവി ബോംബര്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഈ യുദ്ധവിമാനത്തിന് 18,000 കിലോവരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. ഒറ്റപ്പറക്കലില്‍ 18500 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കും.

1988-ല്‍ നിര്‍മിക്കപ്പെട്ട ബി2 ബോംബര്‍ അതിന്റെ രൂപഘടന കൊണ്ടും സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യകൊണ്ടും കേള്‍വികേട്ടതാണ്. അമേരിക്കൻ വ്യോമസേനയുടെ പക്കല്‍ ആകെ 19 ബി2 ബോംബറുകളുണ്ട് എന്നാണ് അറിവ്.

റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ രൂപഘടന. ഒരു ഭീമന്‍ പക്ഷി പറന്നുപോകുന്നതുപോലെയാണ് ദൂരെനിന്ന് നോക്കിയാല്‍ ഇവയെ കാണാനാകുക. ഇതിനൊപ്പം റഡാര്‍ ക്രോസ് സെക്ഷനില്‍ ഇവയെ ചെറിയൊരു പക്ഷിയുടെ അത്രയുമെ കാണിക്കു. അതിനാല്‍ ഇവ വരുന്നതും പോകുന്നതും തിരിച്ചറിയാനാകില്ല.

ഇവയെ കണ്ടെത്തണമെങ്കില്‍ അതിശക്തമായ റഡാര്‍ സംവിധാനങ്ങള്‍ വേണം. നിലവില്‍ ഭൂരിഭാഗം രാജ്യങ്ങള്‍ക്കും ബി2 ബോംബറിനെ തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ല.

ബങ്കര്‍ ബസ്റ്റര്‍ ബോംബായ ജിബിയു-57എ/ബി എന്ന ബോംബ് ഉപയോഗിച്ച് അക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. 15 ടണ്ണോളം വരുന്ന ഈ ബോബിന് എത്രശക്തമായ കോണ്‍ക്രീറ്റ് കവചത്തെയും തുളഞ്ഞിറങ്ങി ഉള്ളില്‍ ചെന്ന് കനത്ത സ്‌ഫോടനം നടത്താനുള്ള ശേഷിയുണ്ട്. 20 അടി നീളമുള്ള ഈ ബോംബ് പ്രയോഗിക്കാന്‍ ബി2 ബോംബറിന് മാത്രമേ സാധിക്കു.

മാസ്സീവ് ഓര്‍ഡനന്‍സ് പെനെട്രേറ്റര്‍ എന്നറിയപ്പെടുന്ന ഈ ബോംബിന്റെ രണ്ടെണ്ണം മാത്രമേ ബി2 ബോംബറിന് വഹിക്കാന്‍ സാധിക്കു. നിലവില്‍ ആറ് ജിബിയു-57എ/ബി ബോംബുകള്‍ ഇറാനില്‍ പ്രയോഗിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് ആണവ കേന്ദ്രങ്ങളിലും കുറഞ്ഞത് രണ്ട് ബോംബുകള്‍ എങ്കിലും പ്രയോഗിച്ചിട്ടുണ്ട്.

ഇതിന് പുറമെ ഫൊര്‍ദൊയിലേക്ക് നാവികസേന മിസൈലാക്രമണവും നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നാവികസേനയുടെ കപ്പലുകളില്‍ നിന്ന് ഫൊര്‍ദൊ ആണവകേന്ദ്രം ലക്ഷ്യമാക്കി 30 ടൊമഹാക് ക്രൂയിസ് മിസൈലുകള്‍ ആണ് വിക്ഷേപിച്ചത്.