ഇന്ത്യൻ ഭരണഘടനയിൽ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണനെയും ചിത്രം ഉൾപ്പെടുത്തിയത് എന്തുകൊണ്ട് ?
ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ പകർപ്പിൽ, മൗലികാവകാശങ്ങളെക്കുറിച്ചുള്ള മൂന്നാം ഭാഗത്തിലാണ് ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ ചിത്രമുള്ളത് . ആ ചിത്രം ഉൾപ്പെടുത്താൻ പ്രധാന കാരണം ശ്രീരാമൻ ജനങ്ങളുടെ അവകാശങ്ങളുടെ യഥാർത്ഥ സംരക്ഷകൻ എന്ന നിലയിലാണ് .
സ്വതന്ത്ര ഇന്ത്യയുടെ പുതിയ ഭരണഘടന തയ്യാറാക്കിയ ഭരണഘടനാ അസംബ്ലിയിലെ (The Constituent Assembly of India) യോഗത്തിന്റെ അവസാന ഘട്ടത്തിൽ ഭരണഘടന ശിൽപ്പിയായ ഡോ. ഭീംറാവു അംബേദ്ക്കർ അവതരിപ്പിച്ച അന്തിമ കരട് പാസാക്കിയ ഉടൻ തന്നെ യഥാർത്ഥ പകർപ്പിലെ വിവിധ കലാസൃഷ്ടികളെക്കുറിച്ച് വിശദമായ ചർച്ച നക്കുകയുണ്ടായി .
ഭരണഘടനാ അസംബ്ലിയുടെ ഏകകണ്ഠമായ തീരുമാനത്തെത്തുടർന്ന് കലാസൃഷ്ടികൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ ബംഗാളിലെ ശാന്തിനികേതനിലെ പ്രശസ്ത കലാകാരനായ നന്ദലാൽ ബോസിനെ കലാസൃഷ്ടികളുടെ മേൽനോട്ടം വഹിക്കാൻ അധികാരപ്പെടുത്തി.
ഭരണഘടനയുടെ ഭാഗങ്ങൾ/ഭാഗങ്ങൾ അലങ്കരിക്കാൻ ബോസും സംഘവും ഇന്ത്യൻ ചരിത്രത്തിൽ നിന്നുള്ള സന്യാസിമാർ, ഗുരുക്കന്മാർ, ഭരണാധികാരികൾ, പുരാണ കഥാപാത്രങ്ങൾ എന്നിവരെ ചിത്രീകരിക്കുന്ന വിവിധ ചിത്രങ്ങളും ഡ്രോയിംഗുകളും തിരഞ്ഞെടുത്തു. ഈ ഡ്രോയിംഗുകളും പെയിന്റിംഗുകളും ഓരോന്നും ഇന്ത്യയുടെ അനന്തമായ പൈതൃകത്തിന്റെയും പൈതൃകത്തിന്റെയും സവിശേഷമായ സന്ദേശവും ലക്ഷ്യവും പ്രകടിപ്പിക്കുന്നതാണ് എന്ന് അംബേദ്ക്കർ ഉൾപ്പെടെയുള്ള ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങൾ തീരുമാനിച്ചു .
അങ്ങനെയാണ് നമ്മുടെ മൗലികാവകാശങ്ങളെ വിവരിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ, ശ്രീരാമൻ, സീതാജി, ലക്ഷ്മണൻ ജി എന്നിവരുടെ ഒരു ചിത്രംവന്നത് .ഭരണഘടനയുടെ ഈ ഭാഗത്തിന് ശ്രീരാമന്റെ ചിത്രം ഏറ്റവും ഉചിതമായിരിക്കുമെന്ന് ഭരണഘടന വിദഗ്ദ്ധരാണ് നിർദേശിച്ചത് .
അത് എന്തുകൊണ്ടാണെന്ന് അവർ തന്നെ പറഞ്ഞിട്ടുമുണ്ട് . ശ്രീരാമൻ ജനങ്ങളുടെ അവകാശങ്ങളുടെ യഥാർത്ഥ സംരക്ഷകൻ എന്ന നിലയിലാണ് .
കഴിഞ്ഞ ദിവസങ്ങളിൽ രാജ്ഭവനിലെ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജ്ഭവനിലെ പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയ സംഭവം ഉണ്ടായി.കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കത്തിച്ചതിൽ പ്രതിഷേധിച്ചാണ് മന്ത്രി ഇറങ്ങിപ്പോയത് .തുടർന്ന് മന്ത്രി ഗവർണറുടെ ചുമതലകളെക്കുറിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് പറയുകയും ചെയ്‌തു .ആ തീരുമാനത്തെ ഗവർണർ സ്വാഗതം ചെയ്തതോടെ മന്ത്രി വെട്ടിലായി.രാജ്ഭവനിലെ സുരക്ഷയ്ക്ക് കേന്ദ്ര സേന വരുമെന്ന വാർത്തകളെ തള്ളി രാജ്ഭവൻ പറഞ്ഞത് സുരക്ഷയ്ക്ക് സംസ്ഥാനപോലീസ് മതിയെന്നാണ് .കൂടാതെ സംസ്ഥാന പോലീസിനെ ഗവർണർ പുകഴ്ത്തുകയും ചെയ്തതോടെ സംസ്ഥാന സർക്കാർ വീണ്ടും വെട്ടിലായി .
ഭാരതാംബ വേണ്ടെന്നും ഭരണഘടന മതിയെന്നുമാണ് മന്ത്രി ശിവൻകുട്ടി രാജ്ഭവനിലെ പരിപാടി ബഹിഷ്‌ക്കരിച്ചുകൊണ്ട് പത്ര മാധ്യമങ്ങളോട് പറഞ്ഞത് .മന്ത്രി പറഞ്ഞ ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങളെക്കുറിച്ചുള്ള മൂന്നാം ഭാഗത്തിലാണ് അയോധ്യയിലെത്തിയ ശ്രീരാമന്റെയും അദ്ദേഹത്തിന്റെ പത്നി സീതയുടെയും ലക്ഷ്മണനെയും ചിത്രമുള്ളത് .ഇക്കാര്യം മന്ത്രി അറിയാത്തതുകൊണ്ടാണോ അറിഞ്ഞിട്ടും അതിനെക്കുറിച്ച് പറയാത്തതുകൊണ്ടാണെന്നും അറിയില്ല.ഏതായാലും ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല .