കൊച്ചി: കെ റെയിൽ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.
കെ റെയിൽ പദ്ധതിക്കായി കെ റെയിൽ എന്നെഴുതിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ റെയിൽ പദ്ധതിയുടെ സർവേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകൾ സ്ഥാപിച്ചതായി ഇന്ന് കെ റെയിൽ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോൾ ഇട്ടിരിക്കുന്ന തൂണുകൾ നിയമ വിരുദ്ധം ആണെന്ന്കോടതി അഭിപ്രായപ്പെട്ടത്.
ആ കല്ലുകൾ എടുത്തു മാറ്റാൻ എന്ത് നടപടി സ്വീകരിക്കും എന്നും കേരള റെയിൽ ഡെവലപ്പ്മെൻ്റ കോർപ്പറഷേൻ വ്യക്തമാക്കണെന്നും കോടതി ആവശ്യപ്പെട്ടു. ഇത്രേം വലിയ തൂണുകൾ സ്ഥാപിച്ചു ആളുകളെ പേടിപ്പിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം എന്ന വിമർശനത്തോടെയാണ് കെ റയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന് താല്‍ക്കാലിക വിലക്ക് കോടതി ഏർപ്പെടുത്തിയത്. കല്ലുകള്‍ സ്ഥാപിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍വേ നിയമപ്രകാരമല്ലാത്ത അതിരളടയാളക്കല്ലുകള്‍ സ്ഥാപിക്കരുതെന്നാണ് ഇടക്കാല ഉത്തരവ്. കേസ് ഇനി ജനുവരി 20-ന് വീണ്ടും പരിഗണിക്കും.
വീടുകളിലേക്ക് ഉള്ള പ്രവേശനം പോലും തടഞ്ഞ് അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന്
ഹൈക്കോടതി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് എന്താണ് എന്നത് വ്യക്തമല്ല. കേന്ദം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. നീതിപീഠത്തെ ഇരുട്ടില്‍ നിര്‍ത്തരുതെന്ന് ഹൈക്കോടതി പറഞ്ഞു. പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കെ റയില്‍ അഭിഭാഷകന് പറയുന്നുണ്ടെങ്കിലും ഇതിലും വ്യക്തതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിനും കേന്ദ്ര റയില്‍വേ മന്ത്രാലയത്തിനും വേണ്ടി ഒരു അഭിഭാഷകന് ഹാജരാകുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. 20 ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരായി കേന്ദ്രത്തിന്റെ നിലപാട് അറിയിക്കണം.
സില്‍വര്‍ ലൈനിനായി കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട് എന്നാണ് അഭിഭാഷകന് പറയുന്നത്. എന്നാല്‍ ഇതില്‍ വ്യക്തതയില്ല. കേന്ദ്രത്തിനും, റെയില്‍വേയ്ക്കും വേണ്ടി ഒരാള്‍ തന്നെ ഹാജരാകുന്നത് ശരിയല്ല. കേസില്‍ രണ്ട് വിഭാഗത്തിനും ഭിന്ന താല്പര്യങ്ങളാണ് ഉള്ളത്.
പദ്ധതി നടപ്പാക്കാന്‍ തിടുക്കം കാണിച്ചിട്ട് കാര്യമില്ലെന്ന് കോടതി പറഞ്ഞു. സര്‍വേ നിയമപ്രകാരം നടത്തുന്നതിന് കോടതി എതിരല്ല. എന്നാല്‍ കല്ലിടലിന്റെ പേരില്‍ വലിയ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കാന്‍ പാടില്ല. പദ്ധതി നിയമപ്രകാരം നടത്തണം. നിയമവിരുദ്ധമായി സ്ഥാപിച്ച കല്ലുകളുടെ കാര്യം കെ റെയില്‍ അറയിക്കണമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചുവെന്നാണ് അഭിഭാഷകന് അറിയിച്ചത്. ഈ കല്ലുകള്‍ എടുത്തുമാറ്റാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കാന്‍ കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടയിൽ കെ റെയില്‍ വിഷയത്തില്‍ ബോധവത്കരണ പ്രചാരണത്തിന് ജനങ്ങള്‍ക്കിടയില്‍ കൈപ്പുസ്തകം തയ്യാറാക്കി വിതരണം ചെയ്യാൻ സർക്കാർ തയ്യാറടുക്കുന്നു. 40 പേജുകളുള്ള 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിക്കും. ‘സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം’ എന്ന് തലക്കെട്ടോടെയാണ് കൈപ്പുസ്തകം ഇറക്കുക. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനായി ലഘുലേഖകളും തയ്യാറാക്കും.